<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7656096958538188177</id><updated>2011-07-31T14:15:08.520+05:30</updated><category term='indiavision'/><category term='reading'/><category term='lee iokoka'/><category term='speed'/><category term='live'/><category term='news'/><category term='talk'/><category term='books'/><category term='jounalism'/><category term='once upon a time in russia'/><category term='bhaasha aksharangal'/><category term='george mikes'/><category term='journey'/><category term='literature'/><category term='പോരായ്മ'/><category term='dominique laapier'/><category term='essay'/><category term='marquez'/><category term='interview'/><category term='കാള്‍ യുങ്ങ്‌'/><category term='dialogue'/><category term='conversation'/><category term='history'/><category term='speech'/><category term='vaayana'/><category term='സാമൂഹ്യ പരിസരം'/><category term='books on journey'/><title type='text'>പാലക്കാട്‌ ചുരം</title><subtitle type='html'>നഷ്ടവസന്തസ്ഥലികളില്‍ നിന്നു സമൃദ്ധവസന്തതടങ്ങളിലേക്കിളവറ്റു പറക്കും പക്ഷികള്‍ പോല്‍, ഇരുസന്ധ്യതൊടുക്കും താരകള്‍ പോല്‍, ആയതില്‍നിന്നു കുതിക്കുകയാണിന്നായതവിശ്വാസത്തോടെ ഞങ്ങടെ ഭാസുരചിന്താ സങ്കല്‍പ്പങ്ങള്‍....</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default?max-results=100'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>10</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7656096958538188177.post-4119602368844342222</id><published>2010-05-01T17:07:00.003+05:30</published><updated>2010-05-01T18:02:30.943+05:30</updated><title type='text'>തര്‍ക്കങ്ങളുടെ തത്വsaaസ്ത്രം</title><content type='html'>തരൂര - മോദി തര്‍ക്കത്തെകുറിച്ചാലോചിക്കുമ്പോള്‍ തര്‍ക്കങ്ങളുടെ തത്വശാസ്ത്രമെന്തെന്നു കൂടി ആലോചിക്കാന്‍ തോന്നുന്നു. അതിന്‌ ലോകപ്രസിദ്ധ ചിന്തകരൂടെയും എഴുത്തുകാരുടേയും ആനുഷങ്ങികമായ വചനങ്ങളും സഹായമായി ഇവിടെ ഉപയോഗപ്പെടുത്തുകയാണ്‌. ൫ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സ്ത്രീ-മത-വ്യക്തി സ്വാതന്ത്ര്യത്തിനും പൌരാവകാശങ്ങള്‍ക്കും ആവേശപൂര്‍വം തിരികൊളുത്തിയ വോള്‍ടയര്‍ പരയുന്നത്‌ കേള്‍ക്കുക - "ഖണ്‌ഠിക്കപ്പെടുന്നതു വരെ, മറുത്താരെങ്കിലും പറയുന്നതുവരെ ഒരാളും വാ തുറക്കില്ല". ഈ മറുത്തുപറയല്‍ കൂര്‍മബുദ്ധികളേയും, നീചബുദ്ധികളേയും,മറ്റു നാനാവിധബുദ്ധികളേയും എപ്പോഴാണ്‌ കുഴിയില്‍ പെടുത്തുക എന്നറിയില്ല. പ്രത്യേകിച്ച്‌ വെറുതെയൊട്ടിരിക്കാതെ പറഞ്ഞ്കൊണ്ടിരിക്കുന്നതു ശീലമാക്കിയ സാഹചര്യത്തില്‍. ജ്ഞാപകഭാഷിയായ സുകുമാര്‍ അഴീക്കോട്‌ ഒന്നു പരഞ്ഞപ്പോള്‍ നര്‍മബുദ്ധിയെന്നു സര്‍വരും ധരിച്ചിരിക്കുന്ന ഇന്നസെണ്റ്റ്‌ മറുത്തൊന്നു പരഞ്ഞു, നായകബുദ്ധിയിലും ചിലത്‌ ഉദിച്ചു. വോള്‍ട്ടയറുടെ സമകാലികനായ തിലകന്‍ മഴ നിന്നുകഴിഞ്ഞും പെയ്യുന്ന ജാതിമരം പോലെ തര്‍ക്കശാസ്ത്രത്തിണ്റ്റെ തമ്പുരാന്‍ ആയി തുടരുന്നു. നീചബുദ്ധികളുടെ ഗണത്തിലുള്ള ലളിത്‌ മോദിയെകുറിച്ച്‌ എത്ര കുറച്ചുപറയുന്നോ അത്രയും മനസ്സു ശുദ്ധമാക്കി വെക്കാം. തരൂരിനെ ശകാരിച്ചും പുറത്തുചാടിച്ചും കഴിഞ്ഞപ്പോള്‍ മോദി ചിലര്‍ക്കു യോഗ്യനായി ഭവിച്ചിരിക്കാം, നിയമബുദ്ധികള്‍ അതേറ്റെടുക്കട്ടെ. മോദിവിശേഷം വഴിയെ വരും. പക്ഷെ ആ വഴി പോയാല്‍ പല പെരുവഴികളും നമുക്ക്‌ തെളിയും. തരൂറ്‍ കല്യാണം കഴിക്കാന്‍ പോകുന്നുവെന്നാണ്‌ എവിടെനിന്നോ കുബുദ്ധി സ്കാന്‍ഡല്‍ തൊടുത്തുവിട്ടതു. രണ്ടു കല്യാണം കഴിച്ചിട്ടും മൂന്നാമതൊന്നിനെ എന്തുകൊണ്ട്‌ ഭയപ്പെട്റ്റില്ല എന്ന അത്ഭുതം അവശേഷിക്കെ, രണ്ടാം എലിസബത്‌ രാജ്ഞിയുടെ മാന്യപതി ഫിലിപ്‌ രാജകുമാരന്‍ എഴുതിയത്‌ ഇടയില്‍ കടന്നുവരുന്നു,- പുതിയ കാറിനൊടുള്ള ആവേശവും പ്രിയതയുമാണ്‌ പുതിയ ഭാര്യയോടും എന്നാണ്‌ രാജാവിണ്റ്റെ മതം. ഒന്നും രണ്ടും മൂന്നും എന്നു പറയുമ്പോഴേക്കും വിവാഹം കളിയും ചെളിയും ആവുന്ന സമൂഹത്തില്‍ ആണ്‌ പരദൂഷണത്തിണ്റ്റെ വിത്തു നട്ടതു. പരദൂഷണം വളര്‍ന്ന്‌ മധുരക്കനിയാവുന്നതെങ്ങനെയെന്ന്‌ മഹാകവി അലക്സ്സാണ്ടര്‍ പോപ്‌ മധുരമായി പറയുന്നു - പറയുന്നവര്‍ പുതിയതൊന്നു കൂട്ടിചേര്‍ക്കും, കേട്ടവരെല്ലാം പെരുപ്പിക്കും. പരദൂഷണത്തിണ്റ്റെ ഈ രാസപരിണാമത്തെയാണ്‌ ദോഷൈകദൃക്കുകളെല്ലാം, മാധ്യമങ്ങളോട്‌ മാധ്യമധര്‍മ്മത്തെക്കുറിച്ച്‌ തര്‍ക്കിക്കാന്‍ പ്രയോപാജനപ്പെടുത്തുന്നത്‌. അതിനു പ്രസിദ്ധ പരസ്യമെഴുത്തുകാരനും, അമേരിക്കയിലെ കുഞ്ഞുണ്ണിമാഷുമായിരുന്ന ലിമെറിക്‌കാരന്‍ ഒഗ്ഡന്‍ നാഷ്‌ തിരിവെച്ചു കൊളുത്തിയ വാചകം ശ്രദ്ധിക്കുക - വാര്‍ത്തകള്‍ക്കു പിരിമുറുക്കം കൂടുമ്പോള്‍ ഒരയവു വരാന്‍ പരദൂഷണം നല്ലതാണ്‌". മാധ്യമങ്ങള്‍ക്ക്‌ അതു നന്നായി നിര്‍വഹിക്കാന്‍ അറിയാം. . ബിസിനസ്സ്‌ രാഷ്ട്രീയത്തിലാവുമ്പോള്‍ തര്‍ക്കവും തര്‍ക്കുത്തരവും കൊണ്ട്മാത്രം, വിവാദമുണ്ടാവുന്നില്ല, ഉറവിടങ്ങള്‍ പലതുണ്ട്‌, ബിസിനസ്സ്‌ രംഗത്തു മാത്രം ഒളിച്ചുകഴിയുകയായിരുന്ന 'അധ്വാനവിഹിത ഓഹരികള്‍'രാഷ്ട്രനിര്‍മാണത്തിലും മാനവവിഭവശേഷിവികസനത്തിലും എന്ത്ര്‍ല്ലാം പങ്ക്‌ വഹിക്കുന്നു വെന്നിപ്പോള്‍ പൊതുജനങ്ങള്‍ക്കു ബോധ്യമ്മയി. പ്രവാചകന്‍ മുഹമ്മദ്‌ നബി പരഞ്ഞു - 'വിയര്‍പ്പുണങ്ങുന്നതിനു മുന്‍പേ അധ്വാനിച്ചവനു നീ പ്രതിഫലം കൊടുക്കുക" എന്നു. എന്നിരിക്കേ ഇതാ കമ്പനി നിയമം പോലും തിരുത്തി കോര്‍പ്പറേറ്റ്‌ തത്വശാസ്ത്രം വിയര്‍പ്പൊഴുകും മുന്‍പേ അളക്കുന്നു. ദര്‍ബാറടിച്ചുനടക്കലും വിയര്‍പ്പൊഴുക്കലും തമ്മിലുള്ള വ്യത്യാസം കോടികള്‍ കൊണ്ടാണ്‌ അളക്കേണ്ടതു. അതു നാല്‌ തവണ കവിതക്കു പുലിറ്റ്‌സര്‍ സമ്മാനം നേടിയ റോബര്‍ട്‌ ഫ്രോസ്റ്റ്‌ പറയുന്ന അധ്വാനത്തിണ്റ്റെ വില പോലെയല്ല, അദ്ദേഹം എഴുതിയതു "നിങ്ങള്‍ പകലറുതി വരെ അധ്വാനിക്കുമ്പോള്‍ മാത്രം സ്വയം യജമാന്‍ ആവും, ഒപ്പം ൨൪ മണിക്കുരും ജോലിയും ലഭിക്കും" എന്നാണ്‌, എല്ലുമുറിയെ പണിചെയ്താലെ വല്ല നല്ല ഭാഗ്യവും വരൂ എന്നു! അധ്വാനമെന്താണ്‌?ഹബ്ബാര്‍ഡിണ്റ്റെ ഉപദേശം കേള്‍ക്കുന്നതാണ്‌ നല്ലതു. " കൃത്യമായി പണി നടക്കണമെങ്കില്‍ വല്ല തിരക്കുള്ള ആളേയും ഏല്‍പ്പിക്കുക മറ്റുള്ളവര്‍ക്കു പണിചെയ്യാന്‍ നേരമുണ്ടാവില്ല!" ഹബ്ബാര്‍ഡ്‌ നമ്മളെ കുഴക്കുകയാണ്‌, ആരാണ്‌ തിരക്കുള്ള ആളെന്നെങ്ങനെ കണ്ടെത്തും? ദിവസവും റ്റ്വിറ്ററില്‍ വല്ലതും കുറിക്കാന്‍ എത്ര സമയം വേണം? ഏതു സമയത്താണ്‌ എഴുതുക? ഒരു മന്ത്രി എപ്പോള്‍ മന്ത്രി അല്ലാതാകും, എപ്പോള്‍ മന്ത്രിയുടെ റോളില്‍ തിരിച്ചെത്തും? കാബിനറ്റ്‌ പദവിയില്‍ ഇരിക്കുമ്പോള്‍ സഹൃദയനായിരുന്നിട്ടൂം വയലാര്‍ രവിക്കു റ്റ്വിറ്ററില്‍ എഴുതാന്‍ കഴിയാത്തതെന്ത്‌? സഹപ്രവര്‍ത്തകനായ ശ്രീ എ.കെ. ആണ്റ്റണി എഴുതുന്നത്‌ പോകട്ടെ വര്‍ത്തമാനം പോലും പറയാന്‍ കൂട്ടാക്കാത്തതെന്ത്‌?റോബര്‍ട്‌ ബെഞ്ച്‌ലി ആണ്‌ അതിനു ഉത്തരം തരുന്നത്‌. -ഒറാള്‍ക്ക്‌ എത്ര പണി വേണമെങ്കിലും ചെയ്യാം, പറഞ്ഞ്‌ പണിയല്ല ചെയ്യുന്നതെങ്കില്‍!. അതാണ്‌ കാര്യം. പരസ്യ ഏജന്‍സിയിലെ കോപ്പിയെഴുത്തുകാരന്‌ വാര്‍ത്തയും എഡിറ്റോറിയല്‍ എഴുതാനും വാസന. സ്വന്തം ലേഖകനു ലക്ഷണമൊത്ത തിരക്കഥയെഴുതാന്‍ തിരക്ക്‌. കോളേജധ്യാപകന്‌ .... അങ്ങനെ പോകുന്നു ജ്ഞാനപ്പാന. ഒരു ചാനലിണ്റ്റെ ക്വിസ്‌ വാള്‍പ്പയറ്റില്‍ പങ്കെടുത്ത്‌ മാസ്റ്ററെക്കാള്‍ വിവരം പ്രകടിപ്പിച്ച്‌ കാണികളെ അത്ഭുതപ്പെടുത്തിയ ശ്രീമാന്‍ ശശി തരൂരിനു ബെഞ്ച്ളി പറഞ്ഞതിണ്റ്റെ സ്വാരസ്യം മനസ്സിലാക്കാന്‍ വിഷമമുണ്ടാവില്ല. പ്രത്യേകിച്ച്‌ എഴുത്തുകാരെ പറ്റി കലക്കിക്കുടിച്ച അദ്ദേഹത്തിനു. അച്ഛന്‍ മന്ത്രിയായപ്പോള്‍ 'ഓപന്‍ ഡെമൊക്രസി'യില്‍ മാധ്യമപ്രവര്‍ത്തകനായ മകന്‍ ഇഷാന്‍ തരുര്‍ ഒരു അഭിമുഖത്തില്‍ ആദ്യം പറഞ്ഞത്‌ അദ്ദേഹം എന്തിനാണ്‌ പ്രാമുഖ്യം നല്‍കേണ്ട കാര്യത്തെകുറിച്ചായിരുന്നു. അതിങ്ങനെ - "എനിക്ക്‌ തോന്നുന്നത്‌ വിഴിഞ്ഞം തുറമുഖ പദ്ധതിയാണദ്ദേഹത്തിണ്റ്റെ പ്രമുഖ്യങ്ങളില്‍ മുന്തിയത്‌... മറ്റു രാഷ്ട്രീയക്കാരെപോലെയല്ല അദ്ദേഹം. അദ്ദേഹത്തിണ്റ്റെ ചിന്തകള്‍ ആദര്‍ശം, പ്രവര്‍ത്തി, എന്നിവ അന്യോന്യം വിരുദ്ധമല്ല... ഒരു പക്ഷെ പാര്‍ലമെണ്റ്റിലെ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചതദ്ദേഹമായിരിക്കും. രാഷ്ട്രീയകാരനായി പരിചയമില്ലെങ്കിലും ലോകനേതാകളുമായുള്ള അടുപ്പവും ബന്ധവും ആ കുറവു നികത്താന്‍ പര്യാപ്തമാണ്‌, മകണ്റ്റെ വിലയിരുത്തല്‍ സാര്‍ഥകമായ്യോ? ഏതോ ഒരു വോട്ടര്‍ മാറിച്ചിന്തിച്ചതു കൊണ്ടോ, അസാധുവില്‍ പെട്ടതുകൊണ്ടോ ൯൯൯൯൯ (അതോ ൯൯൯൯൮) എന്ന വിസ്മയ ഭൂരിപക്ഷം നേടിയ അദ്ദേഹത്തെ കുറിച്ച്‌ കേരളത്തിലെ ഓരോ വോട്ടറും ഇത്രയൊക്കെ വിചാരിച്ചിരുന്നില്ലെ?പണിയിലേക്കു തിരിച്ചുവരാം. അദ്ധ്വാനിക്ക്‌ ജീവിതത്തില്‍ തുടര്‍ച്ചയായി നിര്‍വഹിക്കാവുന്നതു പണി മാത്രമാണ്‍ എന്നു നാടകകൃത്തു വില്ല്യം ഫോക്ക്‌നര്‍ പറയുന്നു. എട്ടു മണിക്കൂറ്‍ ജോലിയാവാം, എട്ടു മണിക്കൂറ്‍ ഭക്ഷണം കഴിക്കാനാവുമോ? വെള്ളം കുടിക്കാനാവുമോ? അതേക്കാള്‍ താല്‍പ്പര്യമുള്ള കാര്യമാണല്ലോ ലൈംഗികബന്ധം - എട്ടുമണിക്കൂറ്‍ വയ്ക്കുമോ? രസികന്‍ ചോദ്യം! ഫോക്ക്‌നറുടേ ചോദ്യത്തിനു തദ്വിഷയത്തില്‍ തല്‍പ്പരരായ മലയാളികള്‍ വല്ലവരുമുണ്ടേങ്കില്‍ എഴുതിവെക്കട്ടെ. നമുക്കവിടെ കുടുങ്ങിക്കിടക്കാന്‍ വയ്യ. അദ്ധ്വാനവും അദ്ധ്വാനവിഹിതവും എന്ന വിഷയത്തിലേക്കു വരാം. താന്‍ പണിയൊന്നും ചെയ്തില്ലെന്നു പറഞ്ഞ്‌ വിവാദനായിക അതുപേക്ഷിച്ചു കഴിഞ്ഞു. ശുഭ്രവസ്ത്രമണിഞ്ഞ്‌ അതിലുമേറെ ശുഭ്രമായ വള്ളത്തോള്‍ കവിത ചൊല്ലി തരൂറ്‍ അടുത്ത ഘട്ടത്തിലേക്കും തിരിഞ്ഞു. പക്ഷെ ജെയിംസ്‌ കാര്‍സ്‌വെല്‍ നാം എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌ - ബുദ്ധിമാന്‍ നല്ലൊരു എലിക്കെണിയുമായി വീണ്ടും വരുമ്പോള്‍ പ്രകൃതി അതേക്കാള്‍ സാമര്‍ഥ്യമുള്ള എലിയെ അഴിച്ചുവിടും!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-4119602368844342222?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/4119602368844342222/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=4119602368844342222' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/4119602368844342222'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/4119602368844342222'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2010/05/blog-post.html' title='തര്‍ക്കങ്ങളുടെ തത്വsaaസ്ത്രം'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-1808433355661936051</id><published>2009-03-15T08:06:00.006+05:30</published><updated>2009-03-15T11:54:02.215+05:30</updated><title type='text'>റെസുല്‍ പൂക്കുട്ടി</title><content type='html'>&lt;a href="http://2.bp.blogspot.com/_rD5GBwgOGQM/Sbx4GqPhMUI/AAAAAAAAADE/wrD82DCCO54/s1600-h/IMG_3688new.jpg"&gt;&lt;img id="BLOGGER_PHOTO_ID_5313253716204269890" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 200px; CURSOR: hand; HEIGHT: 166px" alt="" src="http://2.bp.blogspot.com/_rD5GBwgOGQM/Sbx4GqPhMUI/AAAAAAAAADE/wrD82DCCO54/s200/IMG_3688new.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു വിശിഷ്ട വ്യക്തി നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്‌ പ്രത്യേകിച്ച്‌ വാര്‍ത്തയൊന്നും കൊടുക്കാനില്ല എന്നു ഒരു ലേഖകന്‍ പറയുമ്പോള്‍ എന്താണ്‌ മനസ്സിലാക്കേണ്ടത്‌?&lt;br /&gt;ആ വ്യക്തി പുതിയതായി ഒന്നും പറഞ്ഞില്ലന്നോ?&lt;br /&gt;വ്യക്തമായി ഒന്നും പറഞ്ഞില്ലെന്നോ?&lt;br /&gt;അതോ, ലേഖകന്‌ വാര്‍ത്ത തേടുന്നതില്‍ മടുപ്പ്‌ വന്നു തുടങ്ങിയെന്നോ?&lt;br /&gt;അവസാനം പറഞ്ഞതാണ്‌ ശരിയായ കാര്യം എന്നാണ്‌ എനിക്കു തോന്നുന്നത്‌.&lt;br /&gt;പ്രത്യേകിച്ച്‌ ആ വിശിഷ്ടവ്യക്തി, ഭാവനാശാലിയും, തണ്റ്റെ മേഖലയില്‍ നല്ല അറിവും പരിചയവും നേടിയ ആളാവുമ്പോള്‍. ഓസ്കര്‍ പുരസ്കാരം നേടിയ റെസുല്‍ പൂക്കുട്ടി ആയിരുന്നു പത്രസമ്മേളനം നടത്തിയ ആ വ്യക്തി.&lt;br /&gt;പ്രസിദ്ധരായവര്‍ എന്തു പറഞ്ഞാലും വാര്‍ത്ത ആവുന്ന നാട്ടില്‍ വിവരമുള്ള, അദ്ധ്വാന ശാലിയായ പൂക്കുട്ടി പറയുന്നതില്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇല്ലെന്ന്‌ പറയുമ്പോള്‍ അതു സ്വീകരിക്കാന്‍ വിഷമമാണ്‌.&lt;br /&gt;ഇനി റെസുല്‍ കാര്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നു ആ ലേഖകന്‌ തോന്നുന്നു എന്നു കരുതുക,.&lt;br /&gt;അപ്പോഴും ഞാന്‍ അയാളെ കുറ്റപ്പെടുത്തുകയാണ്‌. അയാള്‍ റെസുല്‍ പൂക്കുട്ടിയില്‍ നിന്നു താന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉത്തരങ്ങള്‍ കിട്ടാന്‍ വേണ്ട ചോദ്യങ്ങള്‍ എന്തു കൊണ്ട്‌ ചോദിച്ചില്ല?&lt;br /&gt;ലേഖകന്‍ ഭാവനാശൂന്യന്‍ ആയികഴിഞ്ഞിരിക്കുന്നു. അയാള്‍ക്ക്‌ ജനങ്ങള്‍ക്ക്‌ വേണ്ടി പുതുതായ ചോദ്യമൊന്നും ഉന്നയിക്കാന്‍ കഴിയാതായിരിക്കുന്നു. പത്രസമ്മേളനത്തില്‍ സന്നിഹിതരായ മിക്ക ലേഖകരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല എന്നു വേണം കരുതാന്‍. കാരണം എനിക്കു തലേ ദിവസം തന്നെ ബോദ്ധ്യമായിരുന്നു, റെസുലിനു പറയാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ട്‌.&lt;br /&gt;സിനിമയെ പറ്റി. സാഹിത്യത്തെ പറ്റി. സംഗീതത്തെ പറ്റി.&lt;br /&gt;താന്‍ ഇടപഴകുന്ന അസാധാരണ വ്യക്തികളെ പറ്റി. അവരുമായി തനിക്കു യോജിക്കാവുന്നതും യോജിക്കാനാവാത്തതും ആയ വിഷയങ്ങളെ പറ്റി.&lt;br /&gt;അസാധാരണമായ തണ്റ്റെ സാങ്കേതിക പ്രവര്‍ത്തി മികവുറ്റു നില്‍ക്കുന്നതാക്കി മാറ്റുന്നതിന്‌ ഈ യുവാവു എന്താണ്‌ ചെയ്യുന്നത്‌ എന്നു മനസ്സിലാക്കാന്‍ ആസംഭാഷണം ഉപകരിച്ചു.&lt;br /&gt;സാധാരണ ഗതിയില്‍ ഒരാള്‍ തനിക്കു വയ്യ എന്നു പറഞ്ഞു ഉപേക്ഷിച്ചു പോകുന്ന കാര്യങ്ങള്‍ ശ്രമിച്ചു നോക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന യുവാവാണ്‌ റെസുല്‍.&lt;br /&gt;തലേന്നു രാത്രി ചാനലിനു വേണ്ടി റെസുലുമായുള്ള എം വി നികേഷ്‌കുമാരിണ്റ്റെ പ്രത്യേകപരിപാടി റെകോര്‍ഡ്‌ ചെയ്ത ശേഷം സഹപ്രവര്‍ത്തകരും ഞാനും പിരിയുന്നതു രാത്രി പന്ത്രണ്ട്‌ മണി കഴിഞ്ഞാണ്‌.&lt;br /&gt;അന്നു രാവിലെ മുതല്‍ റെസുലിണ്റ്റെ ഇപ്പോള്‍ കൈവന്ന തിരക്കുകളില്‍ നിന്ന അദ്ദേഹത്തെ മോചിപ്പിച്ചെടുത്തു ഈ പരിപാടിയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.&lt;br /&gt;ഞങ്ങളുടെ അതിഥികളായി രണ്ട്‌ സംവിധായകരും ആ പരിപാടിയുടെ റെക്കോര്‍ഡിങ്ങില്‍ പങ്കെടുത്തിരുന്നു. ശ്രീ സിബി മലയിലും, ശ്രീ കമലും.&lt;br /&gt;ഏതാണ്ട്‌ ഒരു മണിക്കൂറ്‍ നീണ്ടു നിന്ന സംഭാഷണത്തില്‍ റെസുല്‍ തണ്റ്റെ അതിസാങ്കേതികമായ ജോലിയെ കുറിച്ചു വളരെ ബുദ്ധിപൂര്‍വമായാണ്‌ സംസാരിച്ചതു.&lt;br /&gt;ശബ്ദമിശ്രണം അഭിനേതാവിണ്റ്റെ സംഭാഷണം മാത്രമല്ല നിശ്വാസം പോലും പിടിച്ചെടുത്തു നല്‍കേണ്ട പ്രവൃത്തിയായാണ്‌ റെസുല്‍ കാണുന്നതു.&lt;br /&gt;ആ നിശ്വാസം മറ്റൊരു ടേക്കില്‍ ലഭിക്കുമെന്നു കരുതേണ്ട.&lt;br /&gt;കഥാപാത്രം നടന്നു പോകുമ്പോള്‍ വീശിയ കാറ്റ്‌ വേണ്ടതാണൊ വേണ്ടാത്തതാണോ എന്നയാള്‍ നിശ്ചയിക്കണം.&lt;br /&gt;നാടകീയത എവിടെ നിന്നു ഏതു ശബ്ദത്തില്‍ നിന്നു ഏതു നിശബ്ദതയില്‍ നിന്ന്‌ രൂപം പ്രാപിക്കുന്നു എന്നയാള്‍ക്കു നിശ്ചയം വേണം. നാടകീയതയാണ്‌,&lt;br /&gt;ഡ്രാമയാണ്‌ എഴുത്തുകാരനും സംവിധായകനും സംഗീതകാരനും ശബ്ദസന്നിവേശക്കാരനും എല്ലം ഒത്തുചേര്‍ന്ന്‌ സൃഷ്ടിക്കുന്നത്‌.&lt;br /&gt;അതിന്‌ ശബ്ദസന്നിവേശകന്‍ രേഖപെടുത്തിയ ചില ശബ്ദങ്ങള്‍ ഉപേക്ഷിക്കണം, രേഖപെടുത്താത്തത്‌ ഉണ്ടാക്കിയെടുക്കണം.&lt;br /&gt;അവ കഥയിലെ സ്ഥലകാലങ്ങള്‍ക്കനുസരിച്ചു തിരസ്ക്കരിക്കുകയോ സ്വീകരിക്കുകയോ ചെയ്യണം.&lt;br /&gt;പ്രകൃതിയുടെ സ്വാഭാവിക ശബ്ദങ്ങള്‍ തിരിച്ചറിയണം&lt;br /&gt;ഒരു ഗ്രാമത്തിലെ നിശബ്ദമായ രാത്രി ചീവീടുകള്‍ ചേര്‍ന്നു ഉണ്ടാക്കുന്നതാണ്‌. ഒരു മഹാനഗരത്തിലെ ചേരിയിലെ ഒരു നിശബ്ദരാത്രിയില്‍ ചീവീടുകള്‍ ഇല്ല. അവിടെ വേറൊരു നിശബ്ദതയാണ്‌.&lt;br /&gt;കഠിനാധ്വാനത്തിനു ദൈവം നല്‍കുന്നതു അനുഭവങ്ങള്‍ വഴിയുള്ള അറിവാണ്‌. വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോള്‍ നല്‍കുന്നതു പുരസ്കാരവും എന്ന്‌ ഒരു അറബ്‌ പഴമൊഴിയുണ്ട്‌.&lt;br /&gt;---&lt;br /&gt;പരിപാടി റെക്കോര്‍ഡ്‌ ചെയ്ത ശേഷവുംഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വളരെ ലളിതമായ ഭാഷയില്‍ റെസുല്‍ സംസാരിച്ചു കൊണ്ടിരുന്നു.&lt;br /&gt;റെസുലിണ്റ്റെ ആ പ്രസിദ്ധമായി തീര്‍ന്ന മറുപടിപ്രസംഗമുണ്ടല്ലൊ.&lt;br /&gt;"- സാര്‍വലൌകികമായ ഒരു വാക്കു പ്രദാനം ചെയ്ത ഒരു രാജ്യത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നും ആണ്‌ ഞാന്‍ വരുന്നതു. ആ വാക്കിനു മുന്നോടിയായി വരുന്നത്‌ നിശബ്ദതയാണ്‌. അതിനെ തുടര്‍ന്നു വരുന്നതും കൂടുതല്‍ നിശബ്ദതയാണ്‌. ഓം എന്നാണ്‌ ആ വാക്കു. ഞാന്‍ ഈ പുരസ്കാരം എണ്റ്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നു." ആ ഗംഭീരമായ വാചകങ്ങള്‍ നന്നെ കിതച്ചാണ്‌ റെസുല്‍ പറഞ്ഞുതീര്‍ത്തത്‌.&lt;br /&gt;ഞങ്ങള്‍ ആ കൃതജ്ഞതാ പ്രസംഗത്തെകുറിച്ചു ചോദിച്ചു.&lt;br /&gt;റെസുല്‍ പറഞ്ഞു&lt;br /&gt;-ആര്‍ക്കാണ്‌ അവാര്‍ഡ്‌ എന്ന്‌ ആകെ രണ്ടു പേര്‍ക്ക്‌ മാത്രമേ അറിയൂ. നോമിനേഷന്‍ തരംതിരിക്കുന്ന ഓസ്കാര്‍ സമിതിയുടെ അക്കൌണ്ടണ്റ്റിനും കാലിഗ്രഫര്‍ക്കും (ഒട്ടിച്ച കവറില്‍ ഓസ്കാര്‍ ഗോസ്‌ ടു എന്നതിനു ശേഷം ജേതാവിണ്റ്റെ പേരെഴുതുന്ന ആള്‍)ദിവസങ്ങള്‍ക്കു മുന്‍പേ അവരെ ആരെയും ബന്ധപ്പെടാതെ മാറ്റി പാര്‍പ്പിക്കുമത്രെ. ഓസ്കാര്‍ പുരസ്കാര ഉപഹാരത്തില്‍ പേരു കൊത്താത്തത്‌ പോലും മുന്‍കൂട്ടി അത്‌ അറിയുന്നവരുടെ എണ്ണം കുറക്കാനാണ്‌.&lt;br /&gt;ഓരോ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിനും നിശ്ചിതമായ സമയക്രമം ഉണ്ട്‌. നിശ്ചിത സമയത്ത്‌ ഓരോ പുരസ്കാരത്തിനും ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ അവര്‍ക്കു നിശ്ചയിച്ച ഇരിപ്പിടത്തില്‍ ഉണ്ടായിരിക്കണം.&lt;br /&gt;പുരസ്കാരം പ്രഖ്യാപിച്ചാല്‍ ഉടന്‍ ജേതാവ്‌ എഴുന്നേറ്റ്‌ വേദിയില്‍ എത്തണം. പുരസ്കാരം വാങ്ങണം. മറുപടി പ്രസംഗം നടത്തണം. ഇതിനെല്ലാം കൂടെ അറുപത്‌ സെക്കന്‍ഡ്‌ സമയമാണ്‌ നല്‍കുക. സംവിധായകന്‍ ആയാലും, നടന്‍ ആയാലും, ശബ്ദസന്നിവേശകന്‍ ആയാലും. ഒരു മിനിറ്റ്‌.&lt;br /&gt;ഒരു മഹാസദസ്സ്‌. ലോകം മുഴുവന്‍ പ്രേക്ഷകര്‍പുരസ്കാരം പ്രഖ്യാപിക്കുന്ന ആ നിമിഷമൂണ്ടല്ലൊ- ആ നിമിഷം തൊട്ട്‌ പിന്നെ കുറേ നിമിഷം ഒന്നും തിരിച്ചറിയില്ല. പ്രതീക്ഷക്കും കാത്തിരിപ്പിനും പുറകെ വരുന്ന എല്ലാം മനസ്സിലൊരു ബിന്ദുവില്‍ ഒന്നിക്കുന്ന നിമിഷമാണത്‌. അതാണ്‌ മാനസികാവസ്ഥ.&lt;br /&gt;സമിതിയുടെ നിര്‍ദ്ദേശം ഓര്‍മ വരാന്‍ ഇത്തിരി സമയം എടുക്കും.&lt;br /&gt;റെസുലിണ്റ്റെ പത്തുപതിനഞ്ച്‌ സെക്കന്‍ഡ്‌ അങ്ങനെ പോയി.&lt;br /&gt;പിന്നെ ഇരുപതു സെക്കന്‍ഡ്‌ കൊണ്ട്‌ ഓടി വേദിയിലെത്തി.&lt;br /&gt;ബാക്കി നാല്‍പ്പത്‌ സെക്കന്‍ഡ്‌.&lt;br /&gt;വേദിയില്‍ നിന്നു നോക്കിയാല്‍ കാണാമത്രെ വലിയൊരു ഡിജിറ്റല്‍ റ്റൈമെറില്‍ നിമിഷങ്ങള്‍ കടന്നു പോകുന്നതു. -ഓര്‍മ്മിപ്പിക്കുകയാണ്‌. ആ ഡിജിറ്റല്‍ സമയമാപിനി ഓര്‍മ്മിപ്പിക്കുക മാത്രമേ യ്യുന്നുള്ളൂ. അതിനു താഴെ ഒരാള്‍ നില്‍പ്പുണ്ട്‌. ആജാനുബാഹുവായ അയാള്‍ അവിടെ നിന്നു സമയം പോകുന്നതു വലിയ ആംഗ്യങ്ങളോടെയും ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍ അവിടെ ആഹ്ളാദത്തോടെ നിന്നു പുരസ്കാരം വാങ്ങാന്‍ അല്ല ആ മനുഷ്യന്‍ ആവശ്യപ്പെടുന്നത്‌. അവിടെ നിന്ന്‌ എത്രയും വേഗം അതു വാങ്ങി സ്ഥലം വിടാനാണ്‌.&lt;br /&gt;മുന്നറിയിപ്പ്‌ - മതിയാക്കാനുള്ള ആംഗ്യം- മാറിപ്പോകാനൂള്ള ആംഗ്യം.&lt;br /&gt;അതിനിടയില്‍ കിതപ്പും!&lt;br /&gt;എങ്ങനെ മനസ്സില്‍ രൂപപ്പെടുത്തിയ കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കും!&lt;br /&gt;ഒരു മാര്‍ഗ്ഗം മാത്രം. അയളേ നോക്കാതെ ഉള്ളതു പറഞ്ഞ്‌ തീര്‍ക്കുക. ലോകമെങ്ങും കോടി കണക്കിനു ജനങ്ങള്‍ കാണൂകയാണ്‌. പക്ഷെ ആ വേദിയില്‍ ആരും സഹായിക്കാനില്ലാതെ ഒരാള്‍&lt;br /&gt;- അപ്പോള്‍ ലോകത്തിനു മുന്നില്‍ വലിയ ഒരാളായി തീര്‍ന്ന ഒരു ആള്‍ ഒറ്റക്കു സ്വയമാശയം പ്രകാശിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌. വലിയ ഭാരമുള്ള നിമിഷങ്ങളാണവ.&lt;br /&gt;എന്തിനേയും പരാജയപ്പെടുത്തുന്ന ചില നിമിഷങ്ങളെ ഒപ്പത്തിനൊപ്പം നിര്‍ത്തിയാണ്‌ റെസുല്‍ ഗംഭീരമായ ആ മറുപടി എണ്റ്റെ ഭാഷയില്‍ മനോഹരമായി നല്‍കിയത്‌.&lt;br /&gt;ഞാന്‍ നിസ്സീമമായി അഹ്ളാദിച്ച ആ സമയത്തിണ്റ്റെ യഥാര്‍ത്ഥ പശ്ചാത്തലം റെസുല്‍ പറഞ്ഞറിഞ്ഞപ്പോള്‍ പുതിയ അത്ഭുതമായി. രാത്രി പന്ത്രണ്ട്‌ മണിയായിരുന്നു.&lt;br /&gt;റെസുലിനു പോകാന്‍ സമയമായി.&lt;br /&gt;പിരിയാന്‍ നേരത്ത്‌ ഓസ്കാര്‍ പുരസ്കാരം ഞങ്ങള്‍ കൌതുകത്തോടെ കൈയിലെടുത്തു.&lt;br /&gt;കുറച്ചുനേരം അതു കൈയില്‍ വെക്കാന്‍ റെസുല്‍ തരികയായിരുന്നു.&lt;br /&gt;എത്രയെത്ര പേര്‍ അതു ഇതിനിടെ സ്പര്‍ശിച്ചിരിക്കും!&lt;br /&gt;എണ്‍പത്തൊന്നു വര്‍ഷമായി ഏതെല്ലാമോ നാടുകളില്‍ എത്രയോ കലാകാരന്‍മാര്‍ക്കു പുരസ്കാരം ലഭിച്ചിരിക്കുന്നു. അവിടെ എല്ലാം ആള്‍ക്കാര്‍ അതു കണ്ണാല്‍ കണ്ടിരിക്കും.&lt;br /&gt;അതു താരങ്ങള്‍ക്കു ലഭിക്കുന്നതാണ്‌.&lt;br /&gt;സംവിധായകന്‍ സ്റ്റെവെന്‍ സ്പീല്‍ബെര്‍ഗോ നടി കേറ്റ്‌ വിന്‍സ്ളെറ്റോ അതു സധാരണക്കാരുടെ അടുത്ത്‌ എത്തിക്കുന്നില്ല.&lt;br /&gt;പക്ഷെ വളരെ അധികം സാധാരണക്കാരുടെ കരസ്പര്‍ശമേറ്റ ഓസ്കര്‍ പുരസ്കാരങ്ങളിലൊന്നു തീര്‍ച്ചയായും റെസുല്‍ പൂക്കൂട്ടിക്കു ലഭിച്ചതാകും.&lt;br /&gt;ഞാന്‍ നാടിനു സമര്‍പ്പിക്കുന്നു എന്നു പറയുമ്പോള്‍ സുഹൃത്തുക്കളുടെ മാത്രമല്ല നാട്ടുകാരുടേയും കരസ്പര്‍ശം അതിനു വലിയൊരു അര്‍ത്ഥം ഉണ്ടാക്കുന്നു.&lt;br /&gt;അതിനു അങ്ങനെയൊരു തലവുമുണ്ട്‌.&lt;br /&gt;ഓസ്കാര്‍ നിബന്ധനയനുസരിച്ചു പുരസ്കാരം അന്യാധീനപെടുത്താനോ വില വാങ്ങി കൈമാറാനോ പാടില്ല. വില്‍ക്കുന്നെങ്കില്‍ ഓസ്കാര്‍ സമിതിക്കു തന്നെ കൊടുക്കണം. അതിനു ഒരു ഡോളര്‍ വില നല്‍കും. എത്ര അര്‍ത്ഥപൂര്‍ണ്ണമായ വില നിശ്ചയം. പുരസ്കാരം വേണ്ടെന്നു വെക്കുന്ന ഒരാള്‍ക്കു അത്ര പോലും വില നല്‍കേണ്ട കാര്യമില്ല.&lt;br /&gt;അതു ഹൃദയമെന്ന പോലെ സൂക്ഷിക്കുന്ന ആള്‍ക്കാവട്ടെ വില മതിക്കാനാവാത്തതുമായിത്തീരുന്നു.&lt;br /&gt;എല്ലാ സൂക്ഷ്മമായ ആശയങ്ങള്‍ക്കു പിന്നിലും എത്ര വലിയ ചിന്തയാണു പ്രവര്‍ത്തിക്കുന്നത്‌!.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-1808433355661936051?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/1808433355661936051/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=1808433355661936051' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/1808433355661936051'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/1808433355661936051'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2009/03/blog-post_15.html' title='റെസുല്‍ പൂക്കുട്ടി'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_rD5GBwgOGQM/Sbx4GqPhMUI/AAAAAAAAADE/wrD82DCCO54/s72-c/IMG_3688new.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-3678021736258733284</id><published>2009-03-12T22:36:00.004+05:30</published><updated>2009-03-12T22:45:19.604+05:30</updated><category scheme='http://www.blogger.com/atom/ns#' term='കാള്‍ യുങ്ങ്‌'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹ്യ പരിസരം'/><category scheme='http://www.blogger.com/atom/ns#' term='പോരായ്മ'/><title type='text'>സ്വാധീനം</title><content type='html'>എറണാകുളത്തൊരു സ്കൂളില്‍ ഒരു കുട്ടി പത്താം ക്ളാസ്‌ പരീക്ഷ എഴുതാന്‍ പോയതു അമ്മയെ കൂട്ടിയാണെന്നു മാത്രുഭൂമി പത്രം എഴുതുന്നു.&lt;br /&gt;ടെന്‍ഷന്‍ സഹിക്കവയ്യാഞ്ഞാണത്‌.&lt;br /&gt;വെപ്രാളത്തോടെയാണാ കുട്ടി ഹാളിലേക്കു കയറിപ്പോയതത്രെ.&lt;br /&gt;പോരാ- പരീക്ഷ എഴുതുന്ന സമയമത്രയും ആ അമ്മ പുറത്തു നിന്നു തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു മകള്‍ 'ചട്ടം കെട്ടുകയും' ചെയ്തുവത്രെ.&lt;br /&gt;ഇതു വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതുകയാണ്‌.&lt;br /&gt;ആ മകള്‍ക്കു അമ്മയെ കൂട്ടി സ്കൂളില്‍ പോകാന്‍ സ്വാതന്ത്യ്രമുണ്ട്‌.&lt;br /&gt;ആ അമ്മക്കു മകളോടോപ്പം പോകാനും.&lt;br /&gt;പക്ഷെ ആ അമ്മയുടെ സമയത്തിന്‌ മകള്‍ വില കല്‍പ്പിക്കുന്നതേയില്ലല്ലൊ!&lt;br /&gt;താന്‍ വീട്ടിലായാലും ഒപ്പമൂണ്ടെന്നും അകലെയാണെങ്കിലും പ്രാര്‍ത്ഥനക്ക്‌ ഫലമുണ്ടാവുമെന്നും മകള്‍ക്കു തോന്നാന്‍ തക്ക വിധം കരളുറപ്പും വിശ്വാസവും ആ അമ്മക്കോ അച്‌'നോ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നു വന്നാല്‍ അതില്‍പ്പരം പോരായ്മ ഉണ്ടോ?&lt;br /&gt;ഞാന്‍ ജോലിക്കിടയില്‍ കാണാറുള്ള ഒരു കാര്യം പങ്കു വെക്കട്ടെ.&lt;br /&gt;കോളേജ്‌ വിദ്യാഭ്യാസം കഴിഞ്ഞു, പ്രൊഫഷണല്‍ കോഴ്സായ ജേര്‍ണലിസം എടുത്ത്‌ ഇണ്റ്റേണ്‍ഷിപ്പ്‌ ചെയ്യാന്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വരുന്ന ചില കുട്ടികള്‍ അച്‌'ന്‍ അമ്മ സഹോദരന്‍ എന്നിവരെ കൂട്ടി വന്ന അവസരങ്ങള്‍ ഏറെയാണ്‌.&lt;br /&gt;അവരോട്‌ സംസാരിക്കാന്‍ തൂടങ്ങിയപ്പോള്‍ തികച്ചും പ്രൊഫഷണലായ കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെങ്കില്‍ പോലും കേള്‍ക്കണമെന്ന്‌ ശാഠ്യം പിടിച്ചതു കൂടാതെ തങ്ങളുടെ കുട്ടികള്‍ എവിടെയാണിരിക്കുന്നതെന്നു നോക്കാന്‍ സെകുരിറ്റി മാന്‍ തടഞ്ഞിട്ടും ഓഫിസിനുള്ളിലേക്ക്‌ കടന്നു വരിക പോലും ചെയ്തു ചിലര്‍.&lt;br /&gt;ഒരു തവണ അപേക്ഷ എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു ഒരുങ്ങിയ മകളില്‍ നിന്നു കടലാസു വാങ്ങി എഴുതാന്‍ തുടങ്ങിയ അച്‌'നോട്‌ അതു തിരിച്ചു കൊടുക്കാന്‍ പറഞ്ഞു എനിക്കു ഇടപെടേണ്ടിവന്നു.&lt;br /&gt;മറ്റൊരിക്കല്‍ റിസപ്ഷനില്‍ മണിക്കുറുകളായി ഇരിക്കുകയായിരുന്ന ഒരു വ്യക്തിയെ പറ്റി ഞാന്‍ റിസപ്ഷനിസ്റ്റിനോട്‌ അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇണ്റ്റേണ്‍ഷിപ്പ്‌ ചെയ്യാന്‍ വന്ന കുട്ടിയുടെ അച്‌'നാണതെന്നും വൈകുന്നേരം മകളെ കൂടിയെ പോകുന്നുള്ളു എന്നു പറഞ്ഞുവെന്നും ആണ്‌. അതിനായി ഉയര്‍ന്ന ഉദ്യോഗമുള്ള അയാള്‍ ലീവ്‌ എടുത്തിരിക്കുകയുമാണ്‌.&lt;br /&gt;പൊതുജനങ്ങള്‍ അവരുടെ ആവശ്യവുമായി ചെന്നു കയറുമ്പോള്‍ ആ ഉദ്യോഗസ്ഥന്‍ വേറൊരിടത്തു മകള്‍ക്കു കാവലിരിക്കുന്നു.&lt;br /&gt;ഇപ്പറഞ്ഞവരുടെ കുട്ടികള്‍ സ്വതന്ത്രരായി വന്ന കുട്ടികളെക്കാള്‍ ആത്മവിശ്വാസത്തിലും കാര്യ പ്രാപ്തിയിലും വേഗതയിലും എത്രയോ താഴെ ആയിരുന്നു.&lt;br /&gt;അവരില്‍ പലരും വാ തൂറക്കാന്‍ മടിച്ചു.&lt;br /&gt;വെല്ലുവിളി നിറഞ്ഞ ഈ ജോലി എപ്പോള്‍ അല്‍പ്പം മെച്ചമായെങ്കിലും അവര്‍ ചെയ്യാന്‍ ആരംഭിക്കും എന്നു ഞാന്‍ സ്വയം ചോദിച്ചു.&lt;br /&gt;എന്തു കൊണ്ട്‌ ഇവര്‍ ഈ ജോലി തെരഞ്ഞെടുത്തു എന്നും അത്ഭുതപ്പെട്ടു.&lt;br /&gt;അഥവാ പല മേലകളിലും സ്ഥിതി ഇതു തന്നെ ആവാന്‍ മതി.&lt;br /&gt;കാള്‍ യുങ്ങ്‌ പറയുന്നു -&lt;br /&gt;മനശാസ്ത്രപരമായി നോക്കിയാല്‍ ചില മാതാപിതാക്കള്‍ ജീവിച്ചു തീര്‍ക്കാതിരുന്ന സ്വന്തം ജീവിതനിഷ്ഫലതയാണ്‌ അവരുടെയും മക്കളുടേയും സാമൂഹ്യ പരിസരങ്ങളെ സ്വാധീനിക്കുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-3678021736258733284?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/3678021736258733284/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=3678021736258733284' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/3678021736258733284'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/3678021736258733284'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2009/03/blog-post.html' title='സ്വാധീനം'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-1632748560650318544</id><published>2008-01-10T20:20:00.000+05:30</published><updated>2008-01-12T17:24:42.031+05:30</updated><category scheme='http://www.blogger.com/atom/ns#' term='news'/><category scheme='http://www.blogger.com/atom/ns#' term='live'/><category scheme='http://www.blogger.com/atom/ns#' term='indiavision'/><title type='text'>indiavisionnewslive</title><content type='html'>പ്രിയ സുഹൃത്തുക്കളെ, ഇന്ത്യാവിഷന്‍ വാര്‍ത്ത ലൈവ്‌ ആയി ഇനി ഇന്റര്‍നെറ്റ്‌ വഴി കാണാം. ലിങ്ക്‌ കൊടുത്തിരിക്കുന്നു.&lt;br /&gt;link &lt;a href="http://www.indiavisionnewslive.com/"&gt;http://www.indiavisionnewslive.com/&lt;/a&gt;&lt;br /&gt;website &lt;a href="http://www.indiavisiontv.com/"&gt;http://www.indiavisiontv.com/&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-1632748560650318544?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/1632748560650318544/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=1632748560650318544' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/1632748560650318544'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/1632748560650318544'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2008/01/indiavision-tv-live.html' title='indiavisionnewslive'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-7734549150116685622</id><published>2008-01-05T19:39:00.000+05:30</published><updated>2008-01-05T20:06:51.928+05:30</updated><category scheme='http://www.blogger.com/atom/ns#' term='interview'/><category scheme='http://www.blogger.com/atom/ns#' term='dialogue'/><category scheme='http://www.blogger.com/atom/ns#' term='marquez'/><category scheme='http://www.blogger.com/atom/ns#' term='conversation'/><category scheme='http://www.blogger.com/atom/ns#' term='talk'/><title type='text'>വര്‍ത്തമാനം പറച്ചില്‍</title><content type='html'>വര്‍ത്തമാനം പറച്ചില്‍ ഒരുതരത്തില്‍ ആശയാവിഷ്കാരമാണല്ലൊ.&lt;br /&gt;നാട്ടില്‍ വല്ല വര്‍ത്തമാനവും ഉണ്ടാകുക, അതേക്കുറിച്ച്‌ രണ്ട്‌ വര്‍ത്തമാനം സ്വന്തമായി പറയാനുണ്ടാകുക, അത്‌ കേള്‍ക്കാന്‍ നാലാളുണ്ടാകുക. എതിരഭിപ്രായം പ്രകടിപ്പിക്കുക, രസിക്കുക- സമൂഹത്തിന്റെ ആലോചനാതരംഗങ്ങള്‍ അങ്ങിനെയാണുണ്ടാകുന്നതു.&lt;br /&gt;"വര്‍ത്തമാനം തന്നെയാണ്‌ സംസ്കാരം" എന്നു തോമസ്‌ മാന്‍ അഭിപ്രായപ്പെട്ടത്‌ ഇതുകൊണ്ടാകണം.&lt;br /&gt;നന്നായി വര്‍ത്തമാനം പറയുന്നവരെ ആര്‍ക്കാണ്‌ ഇഷ്ടമില്ലാത്തത്‌? സംഭാഷണചാതുര്യം കൊണ്ട്‌ മാത്രം ചില സുഹൃദ്ബന്ധങ്ങള്‍ നിരവധി വര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്‌. ചിലരുടെ വര്‍ത്തമാനം അസഹ്യമായതുകൊണ്ട്‌ എത്രയോ പേര്‍ അകന്നു പോകാറുമുണ്ട്‌.&lt;br /&gt;"ലോകത്തു പാതിയും ജനങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ പറയാന്‍ മനസ്സിലുണ്ടായിട്ട്‌ പറയാന്‍ കഴിയാതിരിക്കുന്നവരാണ്‌. ബാക്കി പാതിയോ ഒന്നും പറയാനില്ലെങ്കിലും വെറുതെ കലപില കൂട്ടി കോലാഹലം കാണിച്ചുകൊണ്ടിരിക്കുന്നവരും" എന്നു റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌ വര്‍ത്തമാനം പറച്ചിലുകാരെ രണ്ടായി തരം തിരിച്ചു കാണുന്നു. ഇവരില്‍ രണ്ടാമത്തെ കൂട്ടരെക്കുറിച്ചു ഒരുപാട്‌ പേര്‍ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. കാര്യവും കഴമ്പുമില്ലാതെ വര്‍ത്തമാനം പായുന്നത്‌ മാനസികമായ വൈകല്യമാണ്‌ എന്നും മറ്റുള്ളവരുടെ (കേള്‍ക്കുന്നവരുടെ) മനസ്സിലൂടെ കടന്നു പോകുന്ന കാര്യങ്ങള്‍ എന്താണെന്ന്‌ അറിയാത്തത്‌ കൊണ്ടാണ്‌ അവരിങ്ങനെ പറഞ്ഞുകൊണ്ടിരുക്കുന്നത്‌ എന്നും ഒക്കെ ആണ്‌ ആ സുചിന്തിതമായ അഭിപ്രായങ്ങള്‍.&lt;br /&gt;പക്ഷെ കാര്യങ്ങള്‍ അറിയുകയും അതു നന്നായി പറയുകയും ചെയ്യുന്നവര്‍ ഇല്ല എന്ന തീരുമാനത്തില്‍ ഫ്രോസ്റ്റ്‌ എങ്ങിനെ എത്തി എന്നു അറിയുന്നില്ല. അതേതായാലും ഇപ്പോള്‍ നമ്മുടെ വിഷയമല്ല.&lt;br /&gt;കാമ്പുള്ള കാര്യങ്ങള്‍ പറയാനുണ്ടാകുകയും അതു നന്നായി പറയാനറിയുകയും ചെയ്യുമ്പോള്‍ മികച്ച വര്‍ത്തമാനംപറച്ചിലുണ്ടാകുന്നു.&lt;br /&gt;പ്രഭാഷണങ്ങള്‍ ഉണ്ടാകുന്നു,&lt;br /&gt;പ്രസംഗങ്ങളുണ്ടാകുന്നു.&lt;br /&gt;സംഭാഷണങ്ങളുണ്ടാകുന്നു.&lt;br /&gt;പത്രപ്രസിദ്ധീകരണങ്ങളും ടെലിവിഷന്‍ ചാനലുകളും ആണ്‌ വര്‍ത്തമാന കാലഘട്ടത്തിലെ സംഭാഷണങ്ങളുടെ മദ്ധ്യവര്‍ത്തികള്‍. നല്ല വായാനാനുഭവമായി മാറിയ അഭിമുഖ സംഭാഷണങ്ങളും കണ്ടിരുന്നു പോയ ടിവി സംഭാഷണങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. വര്‍ത്തമാനം പറയുന്നവരും ചോദ്യം ചോദിക്കുന്നവരും ഒരുപോലെ രസിപ്പിക്കുമ്പോള്‍ ഉണ്ടാവുന്നതാണത്‌&lt;br /&gt;പറയാനറിയാവുന്നവരെക്കൊണ്ട്‌ കാര്യങ്ങള്‍ ഇടതടവില്ലാതെ പറയിപ്പിക്കാന്‍ കഴിയുന്നതു ഒരു സിദ്ധിയാണ്‌. രസകരമായ കാര്യങ്ങള്‍ പറയിപ്പിക്കാന്‍ ഒന്നു തൊട്ടുകൊടുത്താല്‍ മതിയാകും.&lt;br /&gt;പ്രസക്തമായ ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയാകും.&lt;br /&gt;ശരിയായ ചോദ്യങ്ങള്‍ ചോദിക്കാതിരുന്നതുകൊണ്ട്‌ ഒരു റിപ്പോര്‍ട്ട്‌ ഒട്ടുമുക്കാലും ഉപേക്ഷിച്ചു പോയ ഒരു മാധ്യമപ്രവര്‍ത്തകന്‍ (റോബര്‍ട്ട്‌ സീയ്ഗല്‍, നാഷണല്‍ പബ്ലിക്‌ റേഡിയൊ, വാഷിങ്ങ്‌ടണ്‍) എഴുതിയത്‌ ഈയിടെ വായിച്ചു. റോമില്‍ വെച്ച്‌ ഒരു തുര്‍ക്കി പൗരന്‍ മാര്‍പ്പാപ്പയെ വെടിവെച്ച പരിക്കേല്‍പ്പിച്ച സമയം. തുര്‍ക്കി നയതന്ത്രപ്രതിനിധിയോട്‌ സീയ്ഗലിന്റെ ആദ്യ ചോദ്യം-&lt;br /&gt;"അക്രമി ഇറ്റലിയില്‍ എവിടെയാണ്‌ താമസിച്ചിരുന്നത്‌?"-അറിയില്ല.&lt;br /&gt;"അയാള്‍ എന്തു ജോലിയാണു ചെയ്തിരുന്നത്‌?"-അറിയില്ല&lt;br /&gt;"അയാള്‍ക്കു എന്തു വിസയാണ്‌ നല്‍കിയത്‌?"-അറിയില്ല.&lt;br /&gt;"അയാള്‍ക്ക്‌ കുടുംബമുണ്ടോ?"- അറിയില്ല.&lt;br /&gt;ഇനിയൊന്നും കിട്ടാനില്ല എന്നു കരുതി സീയ്ഗല്‍ സ്ക്രാപ്ബുക്ക്‌ അടച്ച്‌ എഴുന്നേറ്റ്‌ പോകുമ്പോള്‍ നയതന്ത്രപ്രതിനിധി ഏറ്റവും വിലയേറിയ ഒരു വിവരം ചോദിക്കാതെ തന്നെ പുറത്തുവിട്ടു. "തുര്‍ക്കിയിലെ ഏറ്റവും കുപ്രസിദ്ധനായ കൊലപാതകി ആയിരുന്നു അയാള്‍.പേര്‌ മെഹ്‌ അഗ്‌ക. അവിടത്തെ പ്രമുഖപത്രത്തിന്റെ പത്രാധിപരെ കൊന്ന കേസില്‍ ശിക്ഷ അനുഭവിച്ചു വരവെ അയാള്‍ ജയില്‍ ചാടിയതാണ്‌."&lt;br /&gt;സീയ്ഗല്‍ എഴുതുന്നു.'എനിക്കു ആദ്യം തന്നെ ഒറ്റ ചോദ്യം ചോദിച്ചാല്‍ മതിയായിരുന്നു'. "അയാളെപ്പറ്റി എന്തെങ്കിലും അറിയാമോ?"എന്ന്!&lt;br /&gt;പറയിപ്പിക്കുന്ന ആള്‍ക്കും വേണം കാര്യഗ്രാഹ്യവും സംഭാഷണവൈദഗ്ദ്ധ്യവും. അതേക്കാള്‍ ഉപരി കേള്‍ക്കുക എന്നൊരു സിദ്ധി കൂടി ഉണ്ട്‌. കേള്‍ക്കല്‍ മായികമായ സംഗതിയാണ്‌. സൃഷ്ട്യുന്മുഖമായ അസാധാരണമായ ശക്തിയാണ്‌ കേള്‍ക്കലിനു പുറകിലുള്ളതു. പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുന്നവരുടെ സൗഹൃദപൂര്‍ണ്ണമായ വൃത്തപരിധിയിലേക്ക്‌ കടന്നു ചെല്ലുന്നതില്‍ അര്‍ഥമുണ്ട്‌.അവരില്‍ നിന്നു പ്രസരിക്കുന്ന ഭാവനപരവും ചിന്താപരവുമായ തരംഗങ്ങളാണ്‌ വര്‍ത്തമാനം പറയുന്ന ആളുടെ പ്രചോദനം.&lt;br /&gt;വര്‍ത്തമാനം പറയുന്നത്‌ നിര്‍ത്തേണ്ട അടയാളവും കേള്‍വിക്കാരനില്‍ നിന്നു തന്നെ വരുമെന്ന്‌ വര്‍ത്തമാനം പറാച്ചിലുകാരനും ഓര്‍മ്മിക്കേണ്ടതുണ്ട്‌..&lt;br /&gt;ഒന്നും ഉരിയാടാതെ എല്ലാം സമ്മതിച്ച്‌ തലകുലുക്കി കേള്‍വിക്കാരന്‍ ഇരിക്കുമ്പോള്‍ നിര്‍ത്താം.കേള്‍വിക്കാരന്‍ അയാളില്‍ നിന്നു എത്രയോ അകലെ ആയിക്കഴിഞ്ഞു.നിര്‍ത്താതെ വര്‍ത്തമാനം പറയുന്നതില്‍ സാമര്‍ഥ്യമൊന്നുമില്ലെന്ന്‌ സാരം.&lt;br /&gt;ആകസ്മികമായ മൗനങ്ങള്‍ കൊണ്ടാണ്‌ സംഭാഷണത്തെ വിസ്മയകരമാക്കാനാകുക എന്നു നമ്മുടെ എം.എന്‍.വിജയന്‍ മാഷ്‌ നമുക്ക്‌ കാണിച്ച്‌ തന്നിട്ടുമുണ്ട്‌.&lt;br /&gt;വര്‍ത്തമാനകാലഘട്ടത്തിലെ സംഭാഷണങ്ങളെപ്പറ്റി ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്‌ എഴുതിയ ഹ്രസ്വലേഖനത്തില്‍ അഭിമുഖസംഭാഷണങ്ങള്‍ രൂപമെടുക്കുന്നതിലെ സ്വാഭാവികതകളും അസ്വാഭാവികതകളും ചൂണ്ടിക്കാണിക്കുന്നുണ്ട്‌.തന്റെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാലങ്ങളില്‍ പ്രമുഖരുമായി അദ്ദേഹമുള്‍പ്പെടെയുള്ള ലേഖകര്‍ നടത്തിയ സംഭാഷണങ്ങള്‍,- കേള്‍വിക്കാരന്റെ ഉത്തരവാദിത്വങ്ങളും വര്‍ത്തമാനം പറച്ചിലുകാരന്റെ സാമര്‍ഥ്യങ്ങളോടൊപ്പം അസമര്‍ഥതയും പ്രതിഫലിച്ച വര്‍ത്തമാനങ്ങള്‍- മാര്‍ക്കേസിന്‌ പാവനമാണ്‌. അന്നു വര്‍ത്തമാനം പറയുന്ന ആളുടെ മുഖത്തേക്കു നീട്ടിപ്പിടിച്ച ടേപ്പ്‌ റെക്കോര്‍ഡറുകളില്ലായിരുന്നു. കയ്യിലൊരു സ്ക്രാപ്‌ ബുക്കും പേനയും പിന്നെ ആലോചിച്ചുറച്ച ചോദ്യങ്ങളും മാത്രമായാണ്‌ അവര്‍ നേരിട്ടിരുന്നത്‌.പറയുന്ന ആളിന്റേയും കേള്‍ക്കുന്ന ആളിന്റേയും മോണോലോഗുകള്‍ സമഗ്രമായ അഭിമുഖസംഭാഷണമായി മാറും. ഓരോ ചോദ്യവും വിഷയത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മുന്‍ ഉത്തരത്തിന്റെ തത്‌സമയസ്വഭാവവുമായി സമന്വയിപ്പിച്ച്‌ മുന്നേറുന്ന സംഭാഷണം, ടേപ്‌ റെക്കോര്‍ഡുകള്‍ക്കു നല്‍കാനാവില്ല എന്നാണ്‌ മാര്‍ക്കേസ്‌ എഴുതിയത്‌. എന്ന് മാത്രമല്ല ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട്‌ വെറുതെ കേട്ടുകൊണ്ടിരിക്കുന്നത്‌ മറ്റേ വ്യക്തിക്കു പ്രചോദനമാകുകയുമില്ല.&lt;br /&gt;ടേപ്‌ റെക്കോര്‍ഡറുകള്‍ രണ്ട്‌ തരം ദ്രോഹമാണ്‌ ചെയ്യുന്നത്‌. ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയത്ത്‌ ചോദിക്കപ്പെടുന്നില്ല. വര്‍ത്തമാനം പറച്ചിലുകാരന്റെ വാക്കുകളുടെ ഒഴുക്ക്‌ മുറിച്ചുകടക്കാന്‍ ചോദ്യകാരന്‍ മറക്കുന്നു. രണ്ട്‌. ഉത്തരം പറയേണ്ട;അതപകടമാണ്‌ എന്നു അത്‌ വര്‍ത്തമാനം പറച്ചിലുകാരനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.&lt;br /&gt;ഇന്ന്‌ വര്‍ത്തമാനം പറയുന്നവര്‍ റെക്കോര്‍ഡറുകളേയും കാമറകളേയും അതിജീവിക്കാന്‍ പഠിച്ചുകഴിഞ്ഞു.&lt;br /&gt;ഒരു ക്രിയേറ്ററുടെ സങ്കടം മാര്‍ക്കേസ്‌ പറഞ്ഞുവെന്നു മാത്രം. പക്ഷേ മാര്‍ക്കേസ്‌ വാസ്തവത്തില്‍ ജീവിതത്തില്‍ നന്നായൊന്ന്‌ അമ്പരന്നത്‌ ഒരു സുന്ദരി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നപ്പോഴായിരുന്നുവത്രെ.മാര്‍ക്കേസിന്റെ സാഹിത്യജീവിതത്തെക്കുറിച്ച്‌ സംസാരിക്കാന്‍ വന്ന സുന്ദരിയോട്‌ അന്നു സംസാരിക്കാന്‍ ഉള്ള മാനസികാവസ്ഥയിലല്ലെന്നു പറഞ്ഞ അദ്ദേഹം വേണമെങ്കില്‍ അന്നു താന്‍ നടത്താനിരിക്കുന്ന ഒരു ബോട്ട്‌ യാത്രയില്‍ ഒപ്പം കൂടാമെന്ന്‌ ക്ഷണിച്ചു. യുവതിയെ സംഭന്ധിച്ചിടത്തോളം വലിയൊരു സൗഭാഗ്യമായിരുന്നു അത്‌.&lt;br /&gt;പകല്‍ മുഴുവനും ബോട്ട്‌ യാത്രയും ഇടക്കു ഭക്ഷണവും ഒക്കെയായി ദിവസം മുന്നോട്ട്‌ നീങ്ങവേ മാര്‍ക്കേസ്‌ ഇടതടവില്ലാതെ സംസാരിക്കുകയായിരുന്നു. യുവതി കേള്‍വിക്കാരിയായി. വൈകുന്നേരമായി. ഓര്‍ക്കാപ്പുറത്താണ്‌ മാര്‍ക്കേസിനു സുന്ദരിയുടെ ഒരു ചോദ്യം പ്രഹരമായത്‌. താങ്കള്‍ക്കു രാവിലെ ഉണ്ടായിരുന്ന മാനസികാവസ്ഥ ഇപ്പോള്‍ തികച്ചും മാറിയല്ലോ. വളരെ ഉല്ലാസവാനാണ്‌ താങ്കള്‍. നമുക്കു അഭിമുഖസംഭാഷണം തുടങ്ങാം. സുന്ദരി തയ്യാറാക്കിയ ചോദ്യങ്ങള്‍ പുറത്തേക്കെടുത്തു.&lt;br /&gt;എത്ര വിലപിടിച്ച, ഒരു ദിവസം നീണ്ടു നിന്ന വര്‍ത്തമാനമായിരുന്നു അന്നു ആവിയായിപ്പോയതു!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ആശ.&lt;br /&gt;നമ്മുടെ പല പത്രലേഖകരും നടത്തുന്ന അഭിമുഖ സംഭാഷണങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നവയില്‍ ചുരുങ്ങിയത്‌ ഈ വാക്കുകളെങ്കിലും ഇനി സ്ഥിരമായി ഉപയോഗിക്കാതിരുന്നാല്‍ എന്നാശിച്ചു പോകുന്നു. 'ആയിരം നാവു', 'പറഞ്ഞു നിര്‍ത്തി' എന്നിവ.&lt;br /&gt;"കവിഞ്ഞൊഴുകുന്ന പെരിയാറിനെപ്പറ്റിപറയുമ്പോള്‍ തോണിക്കാരന്‍ കുഞ്ഞമ്പുവിന്‌ ആയിരം നാവ്‌, എന്നിങ്ങനെ ഭൂരിഭാഗം ഫീച്ചറുകളിലും ആയിരം നാവ്‌ കാണാം. തോണിക്കടവത്തു നിന്നു അക്കരെ നോക്കി കുഞ്ഞമ്പു പറഞ്ഞു നിര്‍ത്തി. ആരോ ഒരു ലേഖകന്‍ പുതുമക്കു വേണ്ടി എഴുതിപ്പോയതാണ്‌ ഇന്നും പെരിയാറു പോലെ തുടര്‍ച്ചയായി പ്രവഹിക്കുന്നത്‌.&lt;br /&gt;കുഞ്ഞമ്പു പറഞ്ഞുനിര്‍ത്തുന്നതു അയാള്‍ക്കു പറയാനില്ലാത്തത്‌ കൊണ്ടല്ല ലേഖകന്‌ മടുക്കുന്നതു കൊണ്ടും ചോദ്യം ഇല്ലാത്തത്‌ കൊണ്ടും ആണ്‌.&lt;br /&gt;ടെലിവിഷനിലെ ചോദ്യംചെയ്യല്‍കാരും തത്ക്കാലം ഉപേക്ഷിക്കേണ്ട പദങ്ങളും പ്രയോഗങ്ങളും ഉണ്ട്‌ അതിലൊന്ന്‌ ഉടനടി വേണ്ടെന്ന് വെച്ചാല്‍ 'തീര്‍ച്ചയായും' നല്ലൊരു വിഭാഗം ആശ്വസിക്കാതിരിക്കില്ല. അതെ. "തീര്‍ച്ചയായും" തന്നെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-7734549150116685622?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/7734549150116685622/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=7734549150116685622' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/7734549150116685622'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/7734549150116685622'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2008/01/blog-post.html' title='വര്‍ത്തമാനം പറച്ചില്‍'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-8971125289522467166</id><published>2007-12-13T22:16:00.000+05:30</published><updated>2007-12-13T22:26:56.136+05:30</updated><category scheme='http://www.blogger.com/atom/ns#' term='jounalism'/><category scheme='http://www.blogger.com/atom/ns#' term='speech'/><category scheme='http://www.blogger.com/atom/ns#' term='history'/><category scheme='http://www.blogger.com/atom/ns#' term='once upon a time in russia'/><category scheme='http://www.blogger.com/atom/ns#' term='dominique laapier'/><title type='text'>ലാപ്പിയര്‍ പറഞ്ഞതു</title><content type='html'>വൈകുന്നേരം 5 മണി,&lt;br /&gt;വ്യാഴം, ഡിസംബര്‍ 13, 2007, &lt;br /&gt;കൊച്ചി&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്നു പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡൊമിനിക്ക്‌ ലാപ്പിയര്‍ കൊച്ചിയില്‍ എത്തിയിരുന്നു.&lt;br /&gt;അസ്സലൊരു പ്രഭാഷണവും നടത്തി.&lt;br /&gt;കേള്‍ക്കാന്‍ സുഖമുള്ളത്‌. വായിക്കാന്‍ ഇമ്പമുള്ളതുപോലെ തന്നെ.&lt;br /&gt;പക്ഷേ വായിക്കാന്‍ വേണ്ടിയും കേള്‍ക്കാന്‍ വേണ്ടിയും ഉള്ള വാക്കുകള്‍ അയിരുന്നു അവ.&lt;br /&gt;ഫ്രീഡം അറ്റ്‌ മിഡ്‌നൈറ്റ്‌, ഓ ജറുസലേം, സിറ്റി ഓഫ്‌ ജോയ്‌, ഫൈവ്‌ പാസ്റ്റ്‌ മിഡ്‌നൈറ്റ്‌ ഇന്‍ ഭോപ്പാല്‍, ഈസ്‌ പാരിസ്‌ ബര്‍ണിംഗ്‌?, എ തൗസന്‍ഡ്‌ സണ്‍സ്‌ എന്നിവ കഴിഞ്ഞു, വണ്‍സ്‌ അപ്പോണ്‍ ഏ ടൈം ഇന്‍ സോവിയറ്റ്‌ റഷ്യ എന്ന പുസ്തകം കേരളത്തിലെത്തിയിരിക്കയാണ്‌. അതേപ്പറ്റിയായിരുനു ലാപ്പിയര്‍ കൂടുതലും സംസാരിച്ചത്‌.&lt;br /&gt;ലാപ്പിയര്‍ റഷ്യയില്‍ സ്വന്തം കാറോടിച്ചാണത്രെ പോയതു. കാറു കാണാന്‍ സ്ത്രീകളടക്കം ജനങ്ങള്‍ തടിച്ചുകൂടിയ കാര്യങ്ങള്‍ വര്‍ണ്ണിച്ച്‌ തന്റെ റഷ്യന്‍ അനുഭവത്തെ വളരെ ലളിതവല്‍ക്കരിച്ചു കൊണ്ടാണ്‌ ലാപ്പിയര്‍ പ്രസംഗിച്ചത്‌. 50 വര്‍ഷങ്ങള്‍ക്കു ശേഷം ഇതൊരു ചരിത്രമായി എന്ന് തന്റെ പുസ്തകത്തെ ചൂണ്ടി അദ്ദേഹം പറയുകയുണ്ടായി.&lt;br /&gt;എനിക്കതു ചോദ്യം ചെയ്യേണ്ടിവന്നു.&lt;br /&gt;ചോദ്യോത്തരവേളയില്‍ ഞാന്‍ പറഞ്ഞു: ഈ പുസ്തകം ചരിത്രമാണെന്നു താങ്കള്‍ പറയുന്നു.പത്രപ്രവര്‍ത്തകര്‍ എഴുതുന്നതു ചരിത്രമാണെന്ന്‌ സമ്മതിക്കാം. പക്ഷേ അതു ധൃതിയില്‍ എഴുതുന്ന ചരിത്രമാണ്‌. മുഴുവന്‍ വസ്തുതകളും അതിലുണ്ടാവണമെന്നില്ല. ഞാനുദ്ദേശിച്ചതു അതു ഒരു യാത്രാവിവരണം മാത്രമല്ലേ എന്നാണ്‌. തന്റെ വിശ്വാസ്യതയെ ഞാന്‍ ചോദ്യം ചെയ്തതായി അദ്ദേഹം സംശയിച്ചതായി തോന്നുന്നു. അതു അദ്ദേഹത്തിന്റെ മറുപടിയില്‍ വ്യക്തമായിരുന്നു.&lt;br /&gt;ഞാന്‍ മറ്റൊന്നു കൂടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ എനിക്കു ഓര്‍മ്മ വന്നതു ഇയാന്‍ ഫ്ലെമിംഗ്‌ റഷ്യയുടെ പശ്ചാത്തലത്തില്‍ എഴുതിയ ജെയിംസ്‌ ബോണ്ട്‌ നോവലിലെ ഒരു വരിയാണ്‌. റഷ്യയില്‍ കാര്‍ എന്നാല്‍ ഗവര്‍മ്മെണ്ട്‌ ഉദ്യോഗസ്ഥരെന്നാണര്‍ഥം. ഉദ്യോഗസ്ഥരെന്നാല്‍ അപകടം എന്നും. &lt;br /&gt;&lt;br /&gt;യൂറോപ്പ്യന്‍ എഴുത്തുകാര്‍ യാത്രാവിവരണമായാലും ചരിത്രമായാലും എഴുതുന്നതു ചിലപ്പോള്‍ വിശ്വസിക്കാന്‍ പാടുപെട്ടിട്ടുണ്ട്‌ എന്നു ഞാന്‍ പറഞ്ഞു. സ്റ്റാലിനെ ഇഷ്ടമില്ലാത്ത എനിക്കു ആ വെറുപ്പു പ്രകടിപ്പിക്കാന്‍ അതിശയോക്തി നിറഞ്ഞ കഥകളുടെ കൂട്ട്‌ പിടിക്കേണ്ടി വന്നിട്ടില്ല എന്നു ഞാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു. &lt;br /&gt;മാത്രമല്ല ചിലപ്പോള്‍ നമ്മുടെ നാട്ടിലെ ഭരണകൂടങ്ങളുടെ സ്ഥിതി വ്യത്യസ്ഥമാണോ? &lt;br /&gt;റഷ്യയില്‍ നിന്നു പുറത്താക്കപ്പെട്ട സംവിധായകന്‍ തര്‍കോവ്‌സ്‌കിയെ സ്വീകരിക്കുന്നത്‌ രാജ്യ രാഷ്ട്രീയ അതിര്‍ത്തികള്‍ വകവെക്കാതെ, 'സാക്രിഫൈസും', 'സൊളാനസ്സും' കണ്ട്‌ ഇഷ്ടപ്പെട്ടാണ്‌. കമ്മ്യുണിസ്റ്റ്‌ റഷ്യയില്‍ നിന്നു പുറത്തു പോയതുകൊണ്ടല്ല. അങ്ങിനെയാണെങ്കില്‍ സോള്‍സെനിത്‌സെന്നിനെ ഇഷ്ടപ്പെടേണ്ടിവരുമല്ലോ! റഷ്യയില്‍ നിന്നു പുറത്തുപോയ ആ എഴുത്തുകാരന്‍ മനസ്സില്‍പ്പോലുമില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ആകര്‍ഷിക്കുന്നതു പോലുമില്ല. &lt;br /&gt;&lt;br /&gt;ഒരു മണിക്കൂര്‍ ആണ്‌ ലാപ്പിയര്‍ എറണാകുളത്ത്‌ ചെലവഴിച്ചതു. &lt;br /&gt;പക്ഷേ യോജിച്ചും വിയോജിച്ചും കടന്നു പോയ ഒരു സായാഹ്നമായിരുന്നു ഇന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-8971125289522467166?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/8971125289522467166/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=8971125289522467166' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/8971125289522467166'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/8971125289522467166'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2007/12/blog-post_13.html' title='ലാപ്പിയര്‍ പറഞ്ഞതു'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-9076018515374891358</id><published>2007-12-11T21:49:00.000+05:30</published><updated>2007-12-12T20:02:37.851+05:30</updated><category scheme='http://www.blogger.com/atom/ns#' term='speed'/><category scheme='http://www.blogger.com/atom/ns#' term='lee iokoka'/><category scheme='http://www.blogger.com/atom/ns#' term='george mikes'/><category scheme='http://www.blogger.com/atom/ns#' term='journey'/><category scheme='http://www.blogger.com/atom/ns#' term='books on journey'/><category scheme='http://www.blogger.com/atom/ns#' term='essay'/><title type='text'>യാത്ര</title><content type='html'>എല്ലാ നല്ല സഹയാത്രികര്‍ക്കും&lt;br /&gt;എ.സഹദേവന്‍&lt;br /&gt;&lt;br /&gt;ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ കാറിനെപ്പറ്റി ഒരു ഉപന്യാസമെഴുതി. &lt;br /&gt;1963 ആണ്‌ വര്‍ഷം. &lt;br /&gt;അന്നു നിരത്തില്‍ കണ്ട കാറുകള്‍ അംബാസഡറും, ലാന്‍ഡ്‌മാസ്റ്ററും സ്റ്റാന്‍ഡാര്‍ഡ്‌ ഹെറാള്‍ഡും സ്റ്റാന്‍ഡര്‍ഡ്‌ 10-ഉം അതിനും മുന്‍പ്‌ ഇറങ്ങിയ ഓസ്റ്റിന്‍, മോറിസ്‌ മൈനര്‍, പിന്നെ സ്റ്റുഡിബേക്കര്‍, ഷെവെര്‍ലെ എന്നിവയും. ഹ! 44 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഓര്‍മ്മിച്ചെടുക്കുമ്പോള്‍ അത്ര കാറുകള്‍ അന്നു ഉണ്ടായിരുന്നു! &lt;br /&gt;കാറിനെപ്പറ്റിയായിരുന്നില്ല മലയാളം മാഷ്‌ എഴുതാന്‍ ആവശ്യപ്പെട്ടത്‌. "നിങ്ങള്‍ ആരാകാന്‍ ആഗ്രഹിക്കുന്നു" എന്ന മഹത്തായ ചോദ്യത്തിന്‌ ഞാന്‍ ഉത്തരം എഴുതിത്തുടങ്ങിയപ്പോള്‍ അതു കാറിനെപ്പറ്റിയായി. മുപ്പതിനടുത്ത്‌ ഉപന്യാസങ്ങളില്‍ നിന്നു ചിലത്‌ തെരഞ്ഞെടുത്ത്‌ മാഷ ഓരോന്നായി വായിക്കാന്‍ തുടങ്ങി. അതിലൊന്ന്‌ എന്റെ ആയിരുന്നു. മാഷ്‌ ചോദിച്ചു: " നീ ഊട്ടിയില്‍ പോയിട്ടുണ്ടോ?" &lt;br /&gt;"ഇല്ല". സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്ന കുട്ടി എഴുന്നേറ്റുനില്‍ക്കും, മറ്റു കുട്ടികള്‍ ചിരി തുടങ്ങും. മാഷ്‌ അടുത്ത ചോദ്യം ചോദിച്ചു. നിന്റെ വീട്ടില്‍ കാറുണ്ടോ?" &lt;br /&gt;"ഇല്ല". മാഷെങ്ങോട്ടാണ്‌ പോകുന്നതു എന്നറിയുന്നില്ല. &lt;br /&gt;നീ ഏതെങ്കിലും കാറില്‍ കയറിയിട്ടുണ്ടോ?". കയറാത്തതു കൊണ്ട്‌ അതിനും ഉത്തരമില്ലായിരുന്നു. കുട്ടികളെല്ലാം എന്നെ കാരുണ്യത്തോടെ നോക്കി. ആ നിമിഷം മാഷ്‌ തോളില്‍ തട്ടി ഇരിക്കാന്‍ പറഞ്ഞു. അതു നല്ല ഉപന്യാസമാണ്‌ എന്നും പറഞ്ഞു. ഓരോ രാജ്യങ്ങളും കാണാനുള്ള ആഗ്രഹം കൊണ്ട്‌ ഒരു കാര്‍ ഡ്രൈവര്‍ ആവാനുള്ള ദീര്‍ഘവീക്ഷണമെ അന്നുണ്ടായുള്ളൂ. മാസ്റ്റര്‍ വായിക്കാന്‍ എടുത്ത മറ്റ്‌ ഉപന്യാസങ്ങളില്‍ ഒന്നു കല്‍പ്പാത്തിക്കാരനായ രഘുവിന്റേതാണ്‌. ഒരു ക്രിക്കറ്റ്‌ കളിക്കാരന്‍ ആവണമെന്നാണ്‌ രഘു എഴുതിയത്‌. കല്‍പ്പാത്തിയില്‍ നിന്നു ഒരു രഘു ഇതുവരെ സംസ്ഥാന ടീമില്‍പ്പോലും വന്നു കണ്ടില്ല. ആ രഘു ആരായി മാറിയോ ആവോ! ഞാനാവട്ടെ ആദ്യം അധ്യാപകനായും പിന്നെ പത്രപ്രവര്‍ത്തകനായും മാറി. രാജ്യങ്ങള്‍ കാണാനുള്ള ആഗ്രഹം നടന്നില്ല. ഇന്നും ഞാന്‍ ഒരു പാസ്പോര്‍ട്ട്‌ എടുത്തിട്ടില്ല. ഇന്ത്യയിലേതാണ്ട്‌ എല്ലാ ഇടവും സഞ്ചരിച്ചു എന്നു മാത്രം.കാര്‍ ഓടിക്കാന്‍ പഠിച്ചതു പിന്നേയും എത്രയോ വൈകിയാണ്‌. &lt;br /&gt;നമ്മുടെ യാത്രയെ ആനന്ദപ്രദമാക്കി മാറ്റുന്നതും കല്ലുകടിയാക്കി തീര്‍ക്കുന്നതും സഹയാത്രികരാണ്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. പ്രത്യേകിച്ച്‌ നിങ്ങളോടിക്കുന്ന കാറില്‍ മുന്‍സീറ്റില്‍ ഇരിക്കുന്ന ആള്‍. കയറുന്ന നിമിഷം മുതല്‍ കാറിന്റെ കുഴപ്പങ്ങളും ഓടിക്കുന്നതിലെ കുറവുകളും എണ്ണിയെണ്ണിപ്പറഞ്ഞ്‌ നമ്മളെ ഒന്നിനും കൊള്ളരുതാത്തവനാക്കാന്‍ വെസ്റ്റ്‌ ഹില്ലില്‍ നിന്ന്‌ മാനഞ്ചിറ സ്ക്വയറിലെത്തുമ്പോഴേക്കും ചിലര്‍ക്കു കഴിയും. അത്‌ ആസ്വദിക്കുന്നതാണ്‌ നല്ലത്‌. &lt;br /&gt;പക്ഷെ എനിക്കു സന്തോഷം നല്‍കിയ സഹയാത്രികരെപ്പറ്റി ആലോചിച്ചാല്‍ മതിയല്ലോ. നിരവധി എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും സഞ്ചരിച്ച കാറായിരുന്നു എന്റെ ആദ്യത്തെ കാര്‍. എഴുത്തുകാരന്‍ സക്കറിയ 'കെ.സി.നാരായണനും സഹദേവനും കാറോടിക്കാമെങ്കില്‍ ഈ ഭൂമിയില്‍ ചെയ്യാന്‍ വയ്യാത്ത വല്ല സംഗതിയുമുണ്ടോ" എന്നു പറഞ്ഞാണ്‌` മുന്‍സീറ്റില്‍ ഇരുന്നത്‌. ജയചന്ദ്രന്‍ അനുസ്മരണപ്രഭാഷണത്തിനു കോഴിക്കോട്ടു വന്നതായിരുന്നു സക്കറിയ. ശശികുമാര്‍ (ഏഷ്യാനെറ്റ്‌) അതുപോലെ ഒരു സന്ദര്‍ഭത്തിലാണ്‌ എന്റെ കാറിലെ യാത്രക്കാരനായത്‌. വളരെ സൗമ്യനായി അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. നല്ല സഹയാത്രികനായിരുന്നു ശശികുമാര്‍. മണ്‍സൂണിലെ ഒരു സായാഹ്നത്തിലാണ്‌ കോഴിക്കോട്‌ കടലോരത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണനെ മുന്നിലിരുത്തി യാത്ര ചെയ്തത്‌. രസകരമായ മഴയായിരുന്നു അപ്പോള്‍. അന്നദ്ദേഹം താന്‍ ചിത്രീകരിക്കാന്‍ പോകുന്ന നിഴല്‍ക്കുത്തിനെപ്പറ്റി ചില സൂചനകള്‍ തന്നു. കൂടെ ചെലവൂര്‍ വേണുവുമുണ്ടായിരുന്നു. എം.ടി.യേയും എനിക്കൊരിക്കല്‍ മുന്‍സീറ്റ്‌ യാത്രക്കാരനായി കിട്ടി. പതിവുപോലെ നിശബ്ദനായി അദ്ദേഹം ഇരുന്നു. ഒരിക്കല്‍ ഒരു മഹാകവി പിന്‍സീറ്റില്‍ കയറി നിറഞ്ഞിരുന്നു- തെലുങ്കു വിപ്ലവകവി ഗദ്ദാര്‍. കോഴിക്കോട്‌ ടൗണ്‍ഹാളില്‍ ഇടി മുഴങ്ങുന്ന ശബ്ദത്തില്‍ കവിത ചൊല്ലി ഇളക്കി മറിച്ച അദ്ദേഹം കാറില്‍ നിശബ്ദനായിരുന്നു. ഒരു അന്യഭാഷാകവിയോട്‌ ആ ഭാഷയില്‍ ഔപചാരികത പറയുന്നത്‌ ഭാഷയോട്‌ കൂടിയുള്ള അനാദരവായിരിക്കും,അപഹാസ്യവും.അതുകൊണ്ട്‌ ഞങ്ങളും നിശബ്ദരായിരുന്നു.&lt;br /&gt;മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന മറ്റൊരു വിഭാഗത്തെ ക്കുറിച്ച്‌ ഒട്ടും എനിക്കു മതിപ്പില്ല. കയറിക്കഴിഞ്ഞാല്‍ ഉറങ്ങുന്നവര്‍.പക്ഷെ ഇവര്‍ നമ്മളെ വിശ്വസിച്ചാണല്ലൊ ഉറങ്ങുന്നത്‌ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷം തോന്നും.&lt;br /&gt;യാത്രകള്‍ തൊണ്ണൂറ്‌ ശതമാനം പ്രതീക്ഷകളും പത്ത്‌ ശതമാനം ഓര്‍മ്മിച്ചെടുക്കലുമാണെന്നു ഒരെഴുത്തുകാരന്‍ പറയുന്നു. 'യാത്രയില്‍ താഴ്‌വരയില്‍ നിന്ന് ഒരാള്‍ വലിയ കാഴ്ചകള്‍ കാണുന്നു, ഉച്ചിയില്‍ നിന്നാകട്ടെ ചെറിയ കാര്യങ്ങളും' എന്നാണ്‌ ജി.കെ.ചെസ്റ്റര്‍ട്ടണ്‍ എഴുതിയത്‌. യാത്ര എപ്പോഴും ഒരു സമ്മാനമാണെന്ന്‌ താവൊ ചൊല്ല്‌ പറയുന്നു. കാക്കകള്‍ എന്നും കറുത്ത്‌ തന്നെ തിരിച്ചെത്തുന്നു എന്നു ഒരു ചൈനാപഴമൊഴിയുണ്ട്‌. നിഷ്ഫലമായി യാത്ര ചെയ്യുന്നവരെപ്പറ്റിയാണത്‌!&lt;br /&gt;വാഹനം, വേഗം, യാത്ര എന്നിവ മൂന്നും നമ്മുടെ വ്യക്തിത്വത്തെ പുനര്‍നവം ചെയ്യുന്നു എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. ജീവിതത്തില്‍ ഇല്ലാതായത്‌ പലതും തിരിച്ചെടുക്കാനവുന്നത്‌ വേഗം കൈവരുമ്പോഴാണ്‌.അതിനുള്ള ഉപാധിയാണ്‌ വാഹനം.&lt;br /&gt;വാഹനത്തെ നമുക്കൊരു രണ്ടാം വീടായും കണക്കാക്കാം. അതിന്റെ മുന്നറ സ്വീകരണമുറിയാണെങ്കില്‍, പിന്നറ അലപ്പം കൂടി സ്വകാര്യതയുള്ള അകത്തളമാണ്‌. ഒരു സമൂഹ്യപ്രവര്‍ത്തകനെ പോലെ ആയിരുന്നു ആദ്യത്തെ മാരുതി 800 ഡീലക്സ്‌. സാഹിത്യസമ്മേളനങ്ങള്‍, സഹപ്രവര്‍ത്തകരുമൊത്തുള്ള ദീര്‍ഘയാത്രകള്‍...പിന്നെ ജോലിയും നഗരവും മാറിയപ്പോള്‍ കാറും മാറി. ഇപ്പോഴത്തെ കാര്‍ ഒട്ടും സാമൂഹ്യജീവിയായില്ല. അതിഥികള്‍ ഒട്ടും വരാത്ത ഒരു വീട്‌ പോലെയാണത്‌.&lt;br /&gt;കാറുകളെപ്പറ്റിയും യാത്രകളെപ്പറ്റിയും വായിച്ചവയില്‍ എന്നെ വിസ്മയിപ്പിച്ച ഏതാനും പുസ്തകങ്ങള്‍ ഓര്‍മ്മിക്കുകയാണ്‌. സ്വന്തം വാഹനം സ്വയം ഓടിച്ച്‌ അതിര്‍ത്തികള്‍ താണ്ടി വിവിധ രാജ്യങ്ങള്‍ കണ്ട്‌ ജനസമൂഹങ്ങളെ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ വായിച്ച്‌ രസിക്കാന്‍ എനിക്കു നിര്‍ദ്ദേശിക്കാനുള്ളത്‌ ജോര്‍ജ്ജ്‌ മൈക്‍സിന്റെ പുസ്തകങ്ങളാണ്‌.ഓരോ ജനസമൂഹവും അവരുടെ നഗരവീഥികളില്‍ ഗതാഗതശീലങ്ങള്‍ കാണിക്കുന്നത്‌ മൈക്സ്‌ പുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.ഉദാഹരണം Uber Allies. ഹെഡ്‌ലൈറ്റുകളിലൊന്ന്‌ പ്രകാശിക്കാതിരുന്ന നേരം ജര്‍മ്മനിയിലെ നഗരപാതയില്‍ പൊലിസുകാരന്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോളുണ്ടായ നിര്‍മ്മാണപ്പിഴവിനെപ്പറ്റിയുള്ള തര്‍ക്കം കാര്‍ ഡിസൈനിങ്ങിനെപറ്റി രണ്ട്‌ രാജ്യങ്ങള്‍ക്കുള്ള സങ്കല്‍പ്പങ്ങള്‍ വ്യക്തമാക്കി.പക്ഷെ വിനോദസഞ്ചാരികളോട്‌ അനുഭാവത്തോടെ പെരുമാറണമെന്ന നിര്‍ദ്ദേശം ഓര്‍മ്മിച്ച്‌ പൊലീസുകാരന്‍ മൈക്‍സിനെ പോകാന്‍ അനുവദിച്ചപ്പോള്‍ അതു ഒരു സംസ്കാരത്തിന്റെ പ്രകടനവുമായി. അദ്ദേഹത്തിന്റെ പുസ്തകം വായിച്ചതു ഇരുപത്‌ വര്‍ഷം മുന്‍പാണ്‌. അന്നു ഞാന്‍ സ്ഥിരമായി കാറോടിച്ചിരുന്നില്ല. ഇന്നും പക്ഷെ അദ്ദേഹത്തിന്റെ മറ്റ്‌ പുസ്തകങ്ങള്‍ ഞാന്‍ തേടിക്കൊണ്ടിരിക്കുന്നു.&lt;br /&gt;ഒരു പുസ്തകം കൂടി- ഫോര്‍ഡ്‌ കമ്പനിയില്‍ നിന്ന്‌ മുതലാളിയുമായി തെറ്റി എതിരാളിയായ ക്രിസ്‌ലറില്‍ മേധാവിയായി ജോലിയില്‍ പ്രവേശിച്ച ലീ അയക്കോക്കയുടെ ആത്മകഥ. അത്‌ വായിക്കുന്നവരുടെ സഹൃദയത്വമനുസരിച്ച്‌ ആ പുസ്തകത്തിന്റെ സ്വഭാവം മാറും. കാര്‍ നിര്‍മ്മാണത്തെപറ്റിയും മാനേജുമെന്റിനെപറ്റിയും ഇത്ര രസിച്ച്‌ വായിക്കാവുന്ന മറ്റൊരു പുസ്തകമുണ്ടാവില്ല. &lt;br /&gt;ഇത്രയും കാലം കാര്‍ ഓടിച്ച ശേഷം തോന്നുന്ന ഒരൊറ്റ കാര്യം പറയട്ടെ.ഒരു അപകടത്തിന്റെ മുന്നില്‍ നിങ്ങള്‍ ഹീറൊ അകുന്ന നിമിഷവും, വണ്ടി ഓടിക്കാന്‍ അറിയാത്ത ആളാണെന്ന്‌ നാലാളെക്കൊണ്ട്‌ പറയിപ്പിക്കാന്‍ എടുക്കുന്ന നിമിഷവും തമ്മില്‍ വേര്‍തിരിക്കാന്‍ ഒരു ബ്രേക്ക്‌ മതി. ശ്രദ്ധ മതി. കുറ്റം നിങ്ങളുടേതല്ല മറ്റാളുടേതാണെന്നു വരികില്‍പ്പോലും!&lt;br /&gt;തെറ്റു വരുത്തിയ ആളെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ കൂടി ഓര്‍മ്മിച്ചാല്‍ കേമമായി. മറ്റേയാള്‍ അന്നു ഉറങ്ങില്ല, തെറ്റ്‌ കാണിക്കുന്ന ആള്‍ക്ക്‌ ജാള്യത തോന്നും എന്ന്‌ നമുക്കു തന്നെ നല്ല നിശ്ചയമുള്ള കാര്യമല്ലേ?&lt;br /&gt;&lt;br /&gt;For those who are interested in &lt;br /&gt;BOOKS BY GEORGE MIKES&lt;br /&gt;TRAVEL&lt;br /&gt;· How to Scrape Skies: The U.S.A Explored, Rediscovered and Explained (1948) &lt;br /&gt;· Milk and Honey: Israel Explored (1950)&lt;br /&gt;· Italy for Beginners (1956)&lt;br /&gt;· Uber Alles: Germany Explored (1953)&lt;br /&gt;· Eureka!: Rummaging in Greece (1965)&lt;br /&gt;· How to Tango: A Solo Across South America (1961)&lt;br /&gt;· How to Be Inimitable: Coming of Age in England (1960)&lt;br /&gt;· Switzerland for Beginners (1962)&lt;br /&gt;· Boomerang: Australia Rediscovered (1968) &lt;br /&gt;· The Prophet Motive: Israel Today and Tomorrow (1969)&lt;br /&gt;· The Land of the Rising Yen: Japan (1970)&lt;br /&gt;· Any Souvenirs?: Central Europe Revisited (1971)&lt;br /&gt;OTHER&lt;br /&gt;· Wisdom for Others (1950) &lt;br /&gt;· How to Be an Alien: A Handbook for Beginners and More Advanced Pupils (1946)&lt;br /&gt;· Shakespeare and Myself (1952) &lt;br /&gt;· How to Unite Nations (1963) &lt;br /&gt;· Germany Laughs at Herself: German Cartoons Since 1848 (1965) &lt;br /&gt;· How to Be Affluent (1966) &lt;br /&gt;· Mortal Passion (1976) &lt;br /&gt;· Humour in Memoriam (1970)&lt;br /&gt;· The Spy who Died of Boredom (1973) &lt;br /&gt;· How to Be Decadent (1977) &lt;br /&gt;· Tsi-Tsa: The Biography of a Cat (1978) &lt;br /&gt;· English Humour for Beginners (1980) &lt;br /&gt;· How to Be Seventy: An Autobiography (1982) &lt;br /&gt;· How to Be Poor (1983) &lt;br /&gt;· How to Be a Guru (1984) &lt;br /&gt;· How to Be God (1986) &lt;br /&gt;· The Riches of the Poor: Who's WHO (1987) We Were There to Escape - the true story of a Jugoslav officer (1945) A Study in Infamy - The operations of the Hungarian Secret Police (AVO) (1959) Arthur Koestler; the story of a friendship (1983) &lt;br /&gt;&lt;br /&gt;And by /about Lee Iokoka&lt;br /&gt;&lt;br /&gt;1. Iacocca, Lee (2007). Where Have All the Leaders Gone. Scribner. ISBN 1416532471.  &lt;br /&gt;Vlasic, Bill and Bradley A. Stertz (2000). &lt;br /&gt;2. Taken for a Ride: How Daimler-Benz Drove off with Chrysler. William Morrow &amp; Company. ISBN 0688173055.  &lt;br /&gt;3. Iacocca, Lee and William Novak (1986 reissue). Iacocca: An Autobiography. Bantam. ISBN 978-0553251470&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-9076018515374891358?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/9076018515374891358/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=9076018515374891358' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/9076018515374891358'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/9076018515374891358'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2007/12/blog-post_11.html' title='യാത്ര'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-5537106077960450539</id><published>2007-11-20T21:55:00.000+05:30</published><updated>2007-11-20T21:56:09.641+05:30</updated><title type='text'>കുളങ്ങള്‍</title><content type='html'>കുളങ്ങള്‍ &lt;br /&gt;എന്റെയും നിങ്ങളുടേയും ജീവന്‍&lt;br /&gt;&lt;br /&gt;&lt;br /&gt;ഏതൊരാള്‍ക്കും പ്രകൃതിയുടെ ഗന്ധം എന്നതു അവരുടെ ജന്മദേശത്തിന്റെ ഗന്ധം ആണു എന്നാണ്‌ ഞാന്‍ കരുതുന്നത്‌. നിറവും അങ്ങനെ തന്നെ. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു ഇനിയും അനുഭവിച്ചു മതിയാവാത്തതു ആ ഗന്ധവും നിറവും ആണ്‌. തിരിച്ചറിയാറാവുമ്പോഴേക്കും അവിടം വിട്ടു പോയിരുന്നു. അന്നു മുതല്‍ പാലക്കാടിന്റെ ജൈവ തന്മാത്ര എന്നെ അവിടേക്കു വലിച്ചടുപ്പിക്കുന്നു. വിട്ടുപോവുമ്പോള്‍ ഭൂമിയില്‍ നിന്നു അന്യഗ്രഹത്തിലേക്കു പോകുന്നതു പോലെയാണ്‌ തോന്നുക. &lt;br /&gt;എങ്ങിനെയാണ്‌ ഒരാള്‍ക്കു നീണ്ട കാലത്തേക്കു അയാളുടെ കാലദേശങ്ങളേയും ജീവജാലങ്ങളേയും വിട്ടുപോകാനാകുക എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌! എന്തെല്ലാമോ തരം വറുതിയിലാണ്‌ മനുഷ്യര്‍ ഇടങ്ങള്‍ വിട്ടുപോകുന്നത്‌. പിന്നെ വ്യസനിക്കുന്നു. കന്യാവനങ്ങള്‍ ചാമ്പലാക്കുന്നതും മണ്ണ്‌ കരിയുന്നതും കാണുന്നു. &lt;br /&gt;ജനിച്ചന്നുതൊട്ട്‌ ദേശവുമായി ബന്ധിപ്പിക്കുന്ന ആ ജീന്‍ വലക്കുകയാണ്‌.&lt;br /&gt;എന്റെ അബോധമനസ്സില്‍ എന്നും ഉള്ളത്‌ കറുത്തിരുണ്ട ജലരാശിയും കാറ്റത്തുചായുന്ന പായലും ആണ്‌. &lt;br /&gt;തര്‍കോവ്‌സ്‌കി സംവിധാനം ചെയ്ത സൊളാരിസ്‌ എനിക്കു ശരിക്കും മനസ്സിലാകുന്നതു ഒരു പാലക്കാടന്‍ വേനല്‍ മധ്യാഹ്നത്തില്‍ എന്റെ ദേശത്തെ വിസ്ത്ര്തമായ താമരക്കുളത്തിന്റെ വക്കത്തു തികച്ചും ഒറ്റക്കു നിന്നതിന്റെ ഓര്‍മ്മയിലാണു. കുളം നിറയെ ചെന്താമരയായിരുന്നു.മലമ്പുഴക്കുന്നുകളുടെ താഴ്‌വരയില്‍ പനങ്കാടുകള്‍ക്കു നടുവില്‍ നെല്‍പ്പാടങ്ങളുടെ നടുക്കായിരുന്നു ആ താമരക്കൂളം. കാരടിക്കുളമെന്നായിരുന്നു പേര്‌. കുറച്ചു പടിഞ്ഞാറായി അച്ഛന്റെ വീട്ടിനടുത്തുള്ള എരുകുളം അഗാധത കൊണ്ടു കറുത്തിരുണ്ടും കണ്ണാടി പോലെ ആകാശം പ്രതിഫലിപ്പിച്ചും ഏകാന്തതയും ഭൂമിയുടെ അപാരതയും മനസ്സില്‍ ജനിപ്പിക്കുന്ന മറ്റൊരു വിഭ്രമകരമായ കാഴ്ച പ്രദാനം ചെയ്തിരുന്നു. ആ കുളത്തിന്റെ കരയില്‍ നിന്നപ്പോഴുള്ള ഭയവും അതിനെ വെല്ലുവിളിക്കുന്ന പ്രകൃതി തന്നെ പിന്തുണച്ച അസാമാന്യമായ ധൈര്യവും എന്നെ അന്നു 'നിനക്കു ഒരു ബഹിരാകാശസഞ്ചാരിയായിക്കൂടെ' എന്നു ഉള്ളില്‍ നിന്നാരോ ചോദിക്കുന്ന മാനസികാവസ്ഥയിലേക്കെത്തിച്ചിരുന്നു. ചോദ്യത്തിനടിസ്ഥാനം ഇപ്പോഴും അറിയില്ല. &lt;br /&gt;ചെന്താമരകളെ കുറിച്ചാണല്ലൊ പറഞ്ഞത്‌. താമരകള്‍ നിഗൂഢസ്വഭാവം കൊണ്ട്‌ ഭൂമിയിലെ പൂക്കളല്ല. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം. ജലാശയത്തിനടിയിലേക്കു താമരത്തണ്ടുകള്‍ ഊര്‍ന്നിറങ്ങുന്നു. അവ രാത്രിയിലുറങ്ങുന്നു. സൂര്യവെളിച്ചത്തിലേക്കുണരുന്നു. വെള്ളവും നിഗൂഢമാണ്‌. എല്ലാം ചേര്‍ന്നു ഇതൊന്നും ഈ ഭൂവിഭാഗത്തില്‍പ്പെട്ടതല്ല എന്ന ചിന്തയാണുളവാക്കുക. ഒരപരിചിതഗ്രഹത്തിലെത്തിയ ബഹിരാകാശസഞ്ചാരിയുടെ ഓര്‍മകളിലെ പ്രതലം മാത്രം. വര്‍ഷകാലത്ത്‌ കുളം വരമ്പ്‌ പൊട്ടി ഒഴുകും. പായല്‍ ചാഞ്ഞു ഉലഞ്ഞുകൊണ്ടിരിക്കും. സൊളാരിസില്‍ അത്തരമൊരു ഫ്രെയിം കാണാം. ചിത്രത്തില്‍ ഭൂപ്രകൃതിയുടെ നിരവധി ഷോട്ടുകള്‍ ഉണ്ട്‌. പ്രത്യേകിച്ചു ബഹിരാകാശസഞ്ചാരിയായ ക്രിസ്‌ കെല്‍വിന്റെ വീട്ടിനടുത്ത തടാകത്തിന്റെ ദൃശ്യം. കെല്‍വിന്‍ താന്‍ ഭൂമിയിലേക്കു അടുത്തൊന്നും തിരിച്ചുവരില്ലെന്നറിഞ്ഞുകൊണ്ടു സൊളാരിസ്‌ ഗ്രഹത്തിലേക്കു യാത്രയാവുകയാണ്‌. ആ ഗ്രഹം തന്നെ സമുദ്രമാണ്‌. നിഗൂഢമായ മനസ്സും ബുദ്ധിയുമുള്ള ജൈവസാന്നിധ്യമാണതു. അതയാളെ ഭൂമിയുമായി ചെറുതായൊന്നുമല്ല തളച്ചിടുന്നതു. എന്നാല്‍ മുന്‍സഞ്ചാരികളാരോ സൊളാരിസിലേക്കു ക്ഷുദ്രകിരണങ്ങളയച്ച്‌ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്നു അജ്ഞാതരായ സന്ദര്‍ശകര്‍ ബഹിരാകാശവാഹനത്തിലേക്കു വരുന്നതോടെ കെല്‍വിന്റെ അസ്വസ്ഥത കൂടുന്നു. പത്തു വര്‍ഷം മുന്‍പു മരിച്ചു പോയ ഭാര്യ പോലും ആ വാഹനത്തില്‍ പ്രത്യക്ഷയാകുകയാണ്‌.എന്റെ കുളങ്ങള്‍ എത്രയാണ്‌ ആ ചിത്രത്തെ മനസ്സിലാക്കാന്‍ സഹായിച്ചതെന്നോ!&lt;br /&gt;വീടിനു ചുറ്റും വളരെ അകലെയല്ലാതെ ഏഴോ എട്ടോ കുളങ്ങള്‍ അന്നു ഉണ്ടായിരുന്നു. നല്ലനല്ല പേരുകളുള്ള കുളങ്ങള്‍. തുമ്പിക്കുളം, പെരുങ്കുളം, എരുകുളം, സൂര്യചിറ, നാരാഞ്ചിറ. വാസ്തവത്തില്‍ കുളങ്ങള്‍ ദേശങ്ങളുടെ ജീവിതമാണ്‌. അറ്റ വേനലില്‍ ഈ കുളങ്ങളാണ്‌ ദേശത്തിന്റെ ജീവശ്വാസം. എരുകുളം വറ്റുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകും.&lt;br /&gt;പാവം പക്ഷികള്‍ ഇടങ്ങള്‍ വിട്ടുതുടങ്ങും.&lt;br /&gt;നമ്മുടെ വളപ്പുകളില്‍ എല്ലായ്പ്പോഴും പത്തുപതിനഞ്ചു കിളികളെങ്കിലും കൊത്തിപ്പെറുക്കി അലഞ്ഞുനടക്കുന്നതു കാണാം. വേനല്‍ മൂക്കുമ്പോള്‍ അവ ഓരോന്നായി താഴ്‌വരയിലെ അകാശങ്ങള്‍ വിടും.അവസാനം കാക്കകളും മൈനകളും മാത്രമാവും.&lt;br /&gt;അപ്പോഴേക്കും പനമ്പഴം വീഴുന്ന സമയമാവും.&lt;br /&gt;മണ്‍കൂനകള്‍ ഉണ്ടാക്കി പനമ്പഴങ്ങള്‍ അടുക്കി വെച്ചു നനച്ചു ദിവസങ്ങള്‍ കാത്തിരിക്കും.പനംകൂമ്പ്‌ മുളക്കാനാണു കാത്തിരിപ്പ്‌. അതും ഈ ഭൂമിയിലെ കായ്കനിയല്ല. ആകാശത്തെവിടെയോ മുളച്ചു പൊന്തുന്ന സസ്യത്തിന്റെ പൊടിപ്പാണത്‌.&lt;br /&gt;ഇതൊക്കെ കുട്ടിക്കാലം കടന്നപ്പോളുള്ള നഷ്ടങ്ങളാണ്‌.&lt;br /&gt;യൗവനത്തിന്റെ മധുരിമയില്‍ ഇവ മറഞ്ഞുകിടക്കും. പിന്നെ പതുക്കെ തെളിഞ്ഞുവരും. ആ കാലമാണിത്‌.&lt;br /&gt;കന്യാവനങ്ങള്‍ വിളിക്കുകയാണ്‌. കാറ്റ്‌ മൂളുന്നു. മലമ്പുഴക്കുന്നുകളില്‍ മേഘങ്ങള്‍ തെന്നി നീങ്ങിമറയുന്നു.&lt;br /&gt;ജീന്‍ പുള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-5537106077960450539?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/5537106077960450539/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=5537106077960450539' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/5537106077960450539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/5537106077960450539'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2007/11/blog-post_20.html' title='കുളങ്ങള്‍'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-7718947017414419400</id><published>2007-11-15T21:23:00.000+05:30</published><updated>2007-11-15T21:33:48.423+05:30</updated><category scheme='http://www.blogger.com/atom/ns#' term='bhaasha aksharangal'/><category scheme='http://www.blogger.com/atom/ns#' term='vaayana'/><title type='text'>വായനയെപ്പറ്റി തന്നെ</title><content type='html'>എ.സഹദേവന്‍&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വായന മരിച്ചു- മലയാള ഭാഷ മരിച്ചു എന്നെല്ലാം പറയുന്നവരോട്‌ നമുക്കു ഘോരമായ യുദ്ധം ചെയ്യേണ്ട കാലമാണിതെന്നു എനിക്കു തോന്നിയിട്ടുണ്ട്‌.&lt;br /&gt;ഭാഷയോട്‌ ഇത്രക്കു സ്നേഹം തോന്നുന്ന ഒരു തലമുറ മുന്‍പു ഉണ്ടായിട്ടില്ല എന്നതാണു വാസ്തവം. കാരണമുണ്ട്‌. ഇപ്പോള്‍ അന്‍പത്തേഴു വയസ്സായ ഞാന്‍ എന്റെ കുട്ടിക്കാലത്തു ആ പ്രായത്തില്‍ എന്നോടൊപ്പം പുസ്തകം വായിക്കുന്നവരുടെ എണ്ണം അതെക്കാള്‍ കുറവായിരുന്നു എന്നു മനസ്സിലാക്കിയിട്ടുണ്ടു. സ്വന്തമായി എഴുതുന്നവരുടെ എണ്ണവും കുറവായിരുന്നു. ഭാഷയുടെ വ്യാകരണത്തിന്റെ കടുപ്പത്തെച്ചൊല്ലി പരാതിപ്പെട്ട്‌ എത്രയെത്ര പേരാണു രണ്ടാം ഭാഷയായി ഹിന്ദിയും സംസ്കൃതവും ഫ്രഞ്ചും പഠിക്കാന്‍ പോയതു! പത്തിരുപതു മാര്‍ക്കു കൂടുതല്‍ വാങ്ങിച്ച ശേഷം അവരാ ഭാഷകളെ പില്‍ക്കാലത്തു ഉപേക്ഷിക്കുകയും ചെയ്തു.മലയാളം പഠിച്ചവരോ, അതു കുറഞ്ഞ അളവിലെങ്കിലും അവരറിയാതെ അടുത്ത തലമുറക്കു എന്തെങ്കിലും വിധത്തില്‍ കൈമാറി കൃതാര്‍ഥരായി.&lt;br /&gt;ഇന്നു മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വളരെ അഹ്ലാദകരമായ വര്‍ത്തമാനങ്ങളാണ്‌ അറിഞ്ഞുവരുന്നത്‌. ചെറുപ്രായക്കാര്‍ മുതല്‍ ഇങ്ങോട്ടു പല പ്രായക്കാര്‍ ആവേശകരമായ അളവില്‍ വായനയുടേയും എഴുത്തിന്റേയും ലോകത്തേക്കു വന്നിരിക്കുന്നു. സ്ത്രീകളുടെ കാര്യം പ്രത്യേകിച്ച്‌ എടുത്തു പറയണം. വായിക്കുന്നു എഴുതുന്നു എന്നതിലുപരി ഭാഷയുടെ പ്രായോഗികക്ഷമത വര്‍ദ്ധിക്കുന്നതിനായുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു എന്നതാണു മനസ്സ്‌ നിറയ്ക്കുന്നതു. ബ്ലോഗുകളിലെ എഴുത്തുകാര്‍ മലയാളി ജീവിതത്തെ വാങ്ങ്‌മയചിത്രങ്ങളാക്കി മാറ്റിക്കൊണ്ട്‌ ഭാഷയെ സമ്പന്നമാക്കുന്നു. ജീവനുള്ളതാക്കുന്നു. ഭാഷാഗവേഷണം സുഗമമാക്കാന്‍ കമ്പ്യൂട്ടറുകള്‍ക്കായിരിക്കുന്നു. ഇന്റര്‍നെറ്റ്‌ മലയാള ഭാഷയെ എത്രയോ ഉയരത്തില്‍ ആണ്‌ നിര്‍ത്തിയിരിക്കുന്നതു. ഗൂഗ്‌ള്‍ നിര്‍വഹിക്കുന്ന ഭാഷാപ്രക്രിയകള്‍ ഇരിക്കട്ടെ, ഐ.ടി.മേഖലയിലെ നമ്മുടെ യുവതലമുറ അവിരാമം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികമായ കണ്ടെത്തലുകളും പ്രയോഗങ്ങളും ദശാബ്ദങ്ങള്‍ എടുത്തുകൊണ്ടു നികുതിദായകരുടെ വന്‍തുക ചിലവിട്ടു ചില മേഖലകള്‍ നിര്‍വഹിച്ച ഭാഷാ സേവനത്തെക്കാള്‍ എത്രയോ അമൂല്യമാണെന്നു ഞാന്‍ ആധികാരികമായി ഒന്നും പറയാന്‍ ആളല്ലെങ്കിലും രേഖപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്‌. അങ്ങനെ ചെയ്യുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആണു എനിക്കു താല്‍പ്പര്യം. വികാസത്തിനു 'യെസ്‌' പറയാനാണു മലയാളി തയ്യാറാവേണ്ടതു.&lt;br /&gt;എഴുതാന്‍ തുടങ്ങിയതു വേറൊന്നായിരുന്നു.&lt;br /&gt;ഭാഷ നമ്മുടെ മനസ്സിന്റെ ഭാഗമാവുന്നതെപ്പോള്‍ എന്നാണ്‌ ഇതെഴുതാന്‍ ആരംഭിച്ച്പ്പോള്‍ ഞാന്‍ ആലോചിച്ചത്‌.&lt;br /&gt;ഒരു പുസ്തകം വായിക്കുമ്പോള്‍ ഒരു വരിയുടെ ആദ്യാക്ഷരം മുതല്‍ ആ വരിയിലെ അവസാന അക്ഷരം വരെ ഓരോ അക്ഷരത്തിലും കണ്ണ്‍ അല്‍പ്പം തങ്ങി നിന്നാണ്‌ മുന്നോട്ടു പോകുന്നതു എന്നു കരുതുക. ഭാഷ നമുക്കു വഴങ്ങിയിട്ടില്ല എന്നാണര്‍ഥം. അക്ഷരങ്ങള്‍ കണ്ടു തുടങ്ങിയ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പെറുക്കിപെറുക്കി വായിക്കുന്നതിനു തുല്യമാണത്‌. വരിയുടെ ഏതാണ്ടു നടുവില്‍ കണ്ണു കേന്ദ്രീകരിച്ചുകൊണ്ടു ഇടത്തും വലത്തുമായി ഒരു നര്‍ത്തകിയുടേതു പോലെ മിഴികള്‍ ചലിപ്പിച്ചു വായിച്ചു വായനക്കു വേഗത കൂട്ടാം. അക്ഷരങ്ങള്‍ തലകീഴായിപ്പിടിച്ചു വേഗത്തില്‍ വായിക്കുന്ന എത്രയോ പേരെ ഞാന്‍ കണ്ടിട്ടുണ്ടു. മലയാളം ഇടത്തോട്ടു വേഗത്തില്‍ വായിക്കുന്നവരേയും എഴുതുന്നവരേയും ഞാന്‍ കണ്ടിട്ടുണ്ടു. ഇവര്‍ക്കെല്ലാം നല്ല മിടുക്കുണ്ടു.വായിച്ചു പോകുമ്പോള്‍ വരാന്‍ പോകുന്ന വാക്കെന്താണെന്ന്, എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്ന പദമെന്താണെന്നു കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്ന ആളും മിടുക്കനായ വായനക്കാരന്‍ ആവതെ വയ്യ. ഞാന്‍ വളരെ മുന്‍പു എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു വെച്ച ഇംഗ്ലീഷിലുള്ള ഒരു ഖണ്ഢിക ഇവിടെ എടുത്തു ചേര്‍ക്കുന്നു. ഓരോ വാക്കിലേയും സ്പെല്ലിംഗ്‌ തെറ്റിച്ചെഴുതിയിട്ടുള്ള ഇ ചെറുകുറിപ്പില്‍ ഒരു നിയമം മാത്രം കൃത്യമായി പാലിച്ചിരിക്കുന്നു. വാക്കിന്റെ ആദ്യക്ഷരവും അന്ത്യാക്ഷരവും മാത്രം അവിടെത്തന്നെ നിര്‍ത്തിയിരിക്കുന്നു. പക്ഷെ, ഇത്രയും മാത്രം മതി ഭാഷയുടെ താക്കോല്‍ സ്വന്തമായി കിട്ടിയ ഒരാള്‍ക്കു താന്‍ സ്വായത്തമാക്കിയ വേഗത്തില്‍ വായിച്ചുതീര്‍ക്കാന്‍. ഒന്നു ശ്രമിച്ചു നോക്കുക.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;Aoccdrnig to rscheearch at Cmabridge Uinervtisy, it deosn't mttaer in waht oredr the ltteers in a wrod are, the olny iprmoatnt tihng is taht the frist and lsat ltteer be at the rghit pclae. The rset can be a ttoal mses and you can sitll raed it wouthit porbelm. Tihs is bcuseae the huamn mnid deos not raed ervey lteter by istlef, but the wrod as a wlohe. Aleutsobly amzanig huh.&lt;/span&gt;&lt;/strong&gt;&lt;br /&gt;ആദ്യം 25 സെക്കന്റ്‌ എടുതാണു ഞാന്‍ ഇതു വായിച്ചതു. ഇന്നു 15 സെക്കന്റ്‌ ആണു ശരാശരി എടുക്കുന്ന സമയം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-7718947017414419400?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/7718947017414419400/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=7718947017414419400' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/7718947017414419400'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/7718947017414419400'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2007/11/blog-post.html' title='വായനയെപ്പറ്റി തന്നെ'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7656096958538188177.post-2947644457478786185</id><published>2007-11-12T14:07:00.000+05:30</published><updated>2007-11-16T10:44:12.310+05:30</updated><category scheme='http://www.blogger.com/atom/ns#' term='books'/><category scheme='http://www.blogger.com/atom/ns#' term='reading'/><category scheme='http://www.blogger.com/atom/ns#' term='literature'/><title type='text'>പുസ്തകങ്ങള്‍</title><content type='html'>പുറപ്പെട്ടുപോകുന്ന പുസ്തകങ്ങള്‍&lt;br /&gt;&lt;br /&gt;&lt;br /&gt;പുസ്‌തകം കണ്ണാടിയാണ്‌. കഴുത ഉറ്റുനോക്കുമ്പോള്‍ ബുദ്ധിമാനെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒന്ന്‌ - ഒരു ചൊല്ല്‌.&lt;br /&gt;&lt;br /&gt;എ. സഹദേവന്‍&lt;br /&gt;&lt;br /&gt;എഴുത്തിന്റെയും വായനയുടെയും ലോകത്ത്‌ വന്ന്‌ ചേരുന്ന ആളെസംബന്ധിച്ചേടത്തോളം ഒരക്ഷരംപോലും എഴുതാന്‍ വയ്യാത്ത ദിവസങ്ങള്‍ കടന്നുപോകുമ്പോഴും ഇച്ഛാഭംഗത്തിന്‌ വകയില്ല; ചാരിതാര്‍ഥ്യത്തിന്‌ വകയുുതാനും.&lt;br /&gt;&lt;br /&gt;എഴുത്ത്‌, വായന, ആസ്വാദനം എന്നിവയുടെ ലോകം പര്‍വതങ്ങളും താഴ്‌വരകളും ജലരാശിയും ആകാശവും ജീവനും നിറഞ്ഞുനില്‍ക്കുന്ന വിശാലമായ ഭൂവിഭാഗം പോലെയാണ്‌.&lt;br /&gt;&lt;br /&gt;രിനും സാമ്യങ്ങളു്‌. രും അതിരുകളില്ലാത്ത ഇടങ്ങളാണ്‌. ആര്‍ക്കും എവിടെനിന്നും എങ്ങനെയും പ്രവേശിക്കാം. വലിയൊരു മരച്ചോട്ടിലിരിക്കാം-പുസ്‌തകം തരുന്ന ചങ്ങാത്തത്തിന്റെ പ്രതീകമായി അതിനെ എണ്ണുക. ഒരു ചെറു ചെടി നട്ടുപിടിപ്പിക്കാം. ഒരാശയം മുളപ്പിച്ചെടുക്കുന്നതിന്‌ തുല്യമായി അതിനെ കാണുക. ഇനി അതുമല്ലെങ്കില്‍ അവിടെയൊക്കെ ചുറ്റിനടന്ന്‌ ക്‌ ആസ്വദിക്കുന്നതില്‍നിന്ന്‌ ആരു്‌ നമ്മളെ തടയാന്‍?&lt;br /&gt;&lt;br /&gt;ഫിലിപ്പ്‌ റോത്തിന്റെ ചെറുകഥയില്‍, തിളങ്ങുന്ന വട്ടക്കണ്ണുകളുള്ള കറുത്ത വര്‍ഗക്കാരനായ കുട്ടി ഗ്രന്ഥശാലയിലേക്ക്‌ വരുന്നത്‌ വിവരിക്കുന്ന സന്ദര്‍ഭമു്‌. ഒരു "പിക്‌ചര്‍ബുക്ക്‌' തേടിയാണ്‌ അവന്‍ കുറേദിവസമായി അവിടെ ചുറ്റിക്കറങ്ങുന്നത്‌. ആരും അവനെ കടത്തിവിടുന്നില്ല. അവന്റെ കറുകറുത്ത ശരീരം അവിടത്തെ പുസ്‌തകങ്ങളിലത്രയും അഴുക്ക്‌ പുരട്ടും എന്നാണ്‌ ഒരാള്‍ കുപിടിച്ചത്‌. ആരോ കൂടുതലന്വേഷിച്ചപ്പോള്‍ അവന്‍ വരുന്നത്‌ വാന്‍ഗോഗിന്റെ പെയിന്റിംഗുകള്‍ ഉള്ള പുസ്‌തകം തേടിയാണ്‌ എന്നറിഞ്ഞു.&lt;br /&gt;&lt;br /&gt;ഗ്രന്ഥാലയത്തിന്റെ അച്ചടക്കത്തിലേക്ക്‌ കയറിവന്ന അവന്റെ ജിജ്ഞാസയില്‍ മതിപ്പ്‌ തോന്നിയ ആളാണ്‌ അവന്‌ പുസ്‌തകം എടുത്തുകൊടുത്തത്‌. "ബുക്ക്‌സ്‌ ആര്‍ മെന്റ്‌ ടു ബി ടച്ച്‌ഡ്‌' എന്നും അയാള്‍ പറഞ്ഞു. സമൂഹത്തോടായാണ്‌ അയാള്‍ അത്‌ പറഞ്ഞത്‌ എന്ന്‌ കരുതാം. വായിക്കുന്നില്ലെങ്കില്‍ പുസ്‌തകങ്ങള്‍ തൊടുകയെങ്കിലും ചെയ്യുക സുഹൃത്തുക്കളേ...!&lt;br /&gt;&lt;br /&gt;പുസ്‌തകം തൊട്ടുനോക്കുകയോ!&lt;br /&gt;&lt;br /&gt;അങ്ങനെയൊരു കാഴ്‌ചപ്പാട്‌. തൊട്ടുകഴിഞ്ഞാല്‍ തുറന്നുനോക്കാതിരിക്കുമോ? ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ആര്‍തര്‍ ബാല്‍ഫൗര്‍ (1902) വായനയുടെ സര്‍വസാധാരണമായ രസം എന്തെന്ന്‌ പറഞ്ഞത്‌ കേള്‍ക്കാം.&lt;br /&gt;&lt;br /&gt;"പുതിയ ഒരു പുസ്‌തകം കിട്ടിയാല്‍ പേജുകള്‍ പടപടാന്ന്‌ മറിച്ച്‌ ഒന്ന്‌ രിടത്ത്‌ കണ്ണോടിച്ച്‌ ഓട്ടപ്രദക്ഷിണ വിദ്യ നടത്താത്ത വായനക്കാരന്‍ പുസ്‌തകത്തിന്റെ രസമറിയുന്നില്ല'.&lt;br /&gt;&lt;br /&gt;ശരിയാണ്‌. അലസമായി പേജുകള്‍ മറിച്ചുനോക്കി, മടിയില്‍ തുറന്ന്‌വെച്ച്‌ കണ്ണടച്ച്‌ മയങ്ങി, ഞെട്ടിയുണര്‍ന്ന്‌ മാറ്റിവെച്ച്‌.... പിന്നെപ്പോഴോ ആണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യാക്ഷരംതൊട്ടുള്ള വായന. ആരും സമ്പൂര്‍ണമായി പെട്ടെന്ന്‌ പുതുപുസ്‌തകങ്ങളിലേക്ക്‌ കടന്നുചെല്ലുന്നില്ല. കടന്നാലോ?&lt;br /&gt;&lt;br /&gt;അവിടെ ര്‌മൂന്ന്‌ കൂട്ടം കാര്യങ്ങളു്‌. ചില പുസ്‌തകങ്ങള്‍ ഉല്‍ക്കണ്‌ഠയും ആവേശവും ജനിപ്പിക്കുന്നവയാണ്‌. വായനാലോകത്ത്‌ ഈ ര്‌ വകയും നിങ്ങളുടെ ശ്വാസം എടുക്കാന്‍ നിയുക്തരായ മന്മാരാണ്‌ അധമര്‍..&lt;br /&gt;&lt;br /&gt;പക്ഷേ, ആസ്വാദനം അങ്ങിനെയല്ല. അതാണ്‌ എല്ലാത്തിലും മീതെ നില്‍ക്കുന്നതും. ഹൃദയവും ബുദ്ധികേന്ദ്രവും ഒരുപോലെ ത്രസിക്കുന്ന അവസ്ഥ.&lt;br /&gt;&lt;br /&gt;പുസ്‌തകം വായിച്ചവസാനിപ്പിക്കുന്നതു ഒരു ദീര്‍ഘയാത്രയുടെ അന്ത്യത്തിലെത്തുന്നതുപോലെയാണ്‌. "അസാധാരണമായ ആഹ്‌ളാദത്തിന്റെ തടവറയില്‍ നിന്ന്‌ പുറത്ത്‌ വരുന്ന നിമിഷം ആണത്‌.'&lt;br /&gt;&lt;br /&gt;"എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള മൗനമായ സംഭാഷണമല്ലെങ്കില്‍ വായന മറ്റെന്താണ്‌' എന്ന്‌ വേറൊരു ഗ്രന്ഥത്തില്‍ ചോദിക്കുന്നു.&lt;br /&gt;&lt;br /&gt;വായന വലിയ കുഴപ്പം പിടിച്ച സംഗതിയാണെന്ന്‌ ചിലര്‍ മനസ്സിലാക്കിയിട്ടു്‌. കിട്ടാവുന്ന പുസ്‌തകമൊക്കെ കത്തിച്ചുകളയുകയും രാജ്യത്തിന്‌ പുറത്ത്‌ വന്‍മതില്‍കെട്ടിയുയര്‍ത്തുകയും ചെയ്‌ത ഏകാധിപതികളെപ്പറ്റി ചരിത്രം എന്തെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. വായനയുടെ ശരിയായ കുഴപ്പമെന്താണെന്ന്‌ പ്രപഞ്ചത്തെത്തന്നെ ഉള്ളംകയ്യിലാക്കിയ സൂത്രവാക്യത്തിന്റെ ഉപജ്ഞാതാവിന്‌ നല്ല നിശ്ചയമു്‌- "ഏറെ വായിക്കുന്ന ഏതൊരാളും അയാളുടെ ബുദ്ധി കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. മടിയന്റെ ലക്ഷണമായ പാഴ്‌വിചാരങ്ങളിലേക്ക്‌ അയാള്‍ വീഴുകയും ചെയ്യും'. അതെ, ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ തന്നെ ഈ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളത്‌. അതിനെ ഏറെ വായിക്കുന്നവര്‍ക്ക്‌ കുടുംബവും പ്രശ്‌നമാണ്‌. അവരൊരിക്കലും ഒറ്റയ്‌ക്ക്‌ ഉറങ്ങാന്‍ പോകാറില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ അല്‌പമൊന്ന്‌ പിരിഞ്ഞിരിക്കുന്നതില്‍ വര്‍ഗഗുണമുെങ്കില്‍ പുസ്‌തകവിരഹവും ആകാം. വായിക്കാതിരിക്കാനേ പറ്റില്ല എന്നത്‌ ഒരുതരം നാട്യമാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌. കുടുംബം നിലനിര്‍ത്താനും അതുപകരിക്കും.&lt;br /&gt;&lt;br /&gt;യഥാര്‍ത്ഥ വായനക്കാരെ വേറൊന്നുകൊ്‌ തിരിച്ചറിയാം. അത്ര നീകാലത്തെ ഇടവേളയ്‌ക്ക്‌ ശേഷവും, പാതി വായിച്ചുനിര്‍ത്തിയ പുസ്‌തകത്തിന്റെ അതേ പേജിലേക്ക്‌, വരിയിലേക്ക്‌, വാക്കിലേക്ക്‌ ഒട്ടും ഓര്‍മതെറ്റാതെ തിരിച്ചു വരുമെന്ന്‌ ഒരു ഗ്രന്ഥകാരന്‍ എഴുതുന്നു. ആ ഒറ്റ നിമിഷത്തില്‍ത്തന്നെ വായിച്ചത്രയും ഭാഗം ഒരു മിന്നലിന്റെ ഗതിവേഗത്തില്‍ അയാളുടെ മനസ്സില്‍ തിരിച്ചെത്തും. എന്തൊരു അനുഭവം.&lt;br /&gt;&lt;br /&gt;വായനയിലേക്ക്‌ മിന്നല്‍ കടന്നുവന്നപോലെ ഇടിയേയും കൊുവരാം.&lt;br /&gt;&lt;br /&gt;വാചകത്തോടൊപ്പം ആശയവും ഒരേനിമിഷത്തില്‍ത്തന്നെ പൊട്ടിപ്പുറപ്പെടുന്ന മിന്നലും ഇടിയുംപോലെ മനസ്സില്‍ തെളിയുന്ന വായനക്കാര്‍ ഭാഷയുടെ സര്‍വസ്വാതന്ത്ര്യവും രുചിച്ചറിയുന്നു.&lt;br /&gt;&lt;br /&gt;മറന്നുവെച്ച പുസ്‌തകം എന്നൊന്നുാേ എന്നും&lt;br /&gt;&lt;br /&gt;പ്രസക്തമായ ചോദ്യമായി ഇപ്പോള്‍ മുന്നില്‍ വരുന്നു. വായനയുടെ ഇടവേളകളില്‍ പുസ്‌തകം അതിന്റെ സ്ഥാനങ്ങള്‍ സ്വയം കെത്തുകയാണ്‌. അലമാറകളില്‍നിന്ന്‌ പുറത്തുവരുന്ന പുസ്‌തകങ്ങള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങുകയാണ്‌. അവ എവിടേയും സ്ഥാനം പിടിക്കും. ജനല്‍പ്പിടിയില്‍, ചാരുപടിയില്‍, കട്ടിളപ്പടിയില്‍, ഊഞ്ഞാല്‍പ്പലകയില്‍, അടുക്കളയില്‍.&lt;br /&gt;&lt;br /&gt;ചെവി മടങ്ങിയ കാവല്‍നായയെപ്പോലെ താളിന്റെ കോണ്‌ മടങ്ങി, ചാഞ്ഞോ, ചെരിഞ്ഞോ കമിഴ്‌ന്നോ മലര്‍ന്നോ ചാരുകസേരച്ചോട്ടില്‍ പുസ്‌തകം കാത്തുകിടക്കും.&lt;br /&gt;&lt;br /&gt;ടി.വി.യാണ്‌ ഇനി താരം എന്ന്‌ പറഞ്ഞ മാര്‍ഷല്‍ മക്‌ലൂഹനെ പരിഹസിച്ചുകൊ്‌ പുസ്‌തകം ടെലിവിഷന്‌ മേലെയും കയറി ഇരിപ്പുറപ്പിക്കും.&lt;br /&gt;&lt;br /&gt;പുസ്‌തകങ്ങളെ അലമാറികളില്‍ അടച്ചിടാമെന്ന്‌ വ്യാമോഹിക്കുകയേ വേ. അവസാനം വീട്ടില്‍നിന്ന്‌ കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിവരും. വാസ്‌തവത്തില്‍ പുസ്‌തകങ്ങള്‍ക്ക്‌ സ്വന്തം വീടുകളേ ഇല്ല. വീടുകളും പുസ്‌തകശാലകളും അവയുടെ ഇടത്താവളങ്ങള്‍ മാത്രമാണ്‌. ഒരുനാള്‍ വീട്ടില്‍ കയറി വരുന്ന സന്ദര്‍ശകന്റെ കൂടെ അവ സ്ഥലം വിടും, നാടുചുറ്റും.&lt;br /&gt;&lt;br /&gt;തന്റെ വിലപിടിപ്പുള്ള പുസ്‌തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഒരിടത്തെപ്പറ്റി അറിവുതരുന്ന സാമുവല്‍ ബട്‌ലര്‍ ഇത്‌ തിരിച്ചറിഞ്ഞ എഴുത്തുകാരനാണ്‌. "ഞാനെന്റെ സ്വന്തം പുസ്‌തകങ്ങള്‍ സൂക്ഷിക്കുന്നത്‌ ബ്രിട്ടീഷ്‌ മ്യൂസിയത്തിലാണ്‌'.&lt;br /&gt;&lt;br /&gt;ഇത്രയേറെ അഭിമാനംകൊള്ളുന്ന മറ്റൊരു പുസ്‌തക ഉടമ ആരു്‌?&lt;br /&gt;&lt;br /&gt;പുസ്‌തകങ്ങള്‍ ഇന്ന്‌ വരും നാളെ പോകും. അവയോട്‌ മമത വേ. അതുതന്നെയാണ്‌ നോവലിസ്റ്റ്‌ അനത്തോള്‍ ഫ്രാന്‍സ്‌ വേറൊരു വിധത്തില്‍ പറയുന്നത്‌.&lt;br /&gt;&lt;br /&gt;"ആര്‍ക്കും പുസ്‌തകം കടം കൊടുക്കരുത്‌. കൊടുത്താല്‍ പുസ്‌തകം തിരിച്ചു ഉടമയിലെത്തുകയില്ല. എന്റെ അലമാറയിലെ ഈ പുസ്‌തകങ്ങള്‍ തന്നെ നോക്കൂ. ഇവയൊന്നും എന്റെയല്ല. മറ്റുള്ളവര്‍ വായിക്കാന്‍ തന്നവയാണ്‌.'&lt;br /&gt;&lt;br /&gt;ഹ!&lt;br /&gt;&lt;br /&gt;പുസ്‌തകങ്ങള്‍ വാങ്ങി, വായിക്കാതിരിക്കുക മാത്രമല്ല കൊടുക്കാതിരിക്കുകയും ചെയ്യുന്നത്‌ വായനയുടെ ഒരു പ്രബലമായ സാംസ്‌കാരിക വശമാണ്‌. അതേപ്പറ്റി ബോബ്‌ മെക്കോളെയ്‌ക്കുള്ള ഘനഗംഭീരമായ അഭിപ്രായം ഇവിടെ രേഖപ്പെടുത്താനു്‌.&lt;br /&gt;&lt;br /&gt;"അലമാറയുടെ മുകള്‍ത്തട്ടുകളിലുള്ള പൊടിക്കും മൗനത്തിനും ഇരുട്ടിനും എന്തു കനമാണെന്നോ!'&lt;br /&gt;&lt;br /&gt;&lt;br /&gt;(ഉദ്ധരണികള്‍ക്ക്‌ Harper Book നോട്‌ കടപ്പാട്‌)&lt;br /&gt;&lt;blockquote&gt;&lt;/blockquote&gt;&lt;blockquote&gt;&lt;/blockquote&gt;&lt;blockquote&gt;&lt;/blockquote&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7656096958538188177-2947644457478786185?l=palakkaduchuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://palakkaduchuram.blogspot.com/feeds/2947644457478786185/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7656096958538188177&amp;postID=2947644457478786185' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/2947644457478786185'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7656096958538188177/posts/default/2947644457478786185'/><link rel='alternate' type='text/html' href='http://palakkaduchuram.blogspot.com/2007/11/purappettu-pokunna-pusthakangal.html' title='പുസ്തകങ്ങള്‍'/><author><name>a.sahadevan</name><uri>http://www.blogger.com/profile/09738044985739696069</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://4.bp.blogspot.com/_rD5GBwgOGQM/Sg_GYubQJwI/AAAAAAAAADw/JGB2-zlfseQ/S220/sahadevan.jpg'/></author><thr:total>4</thr:total></entry></feed>
